ആറുവരി ദേശീയപാതയിൽ വട്ടക്കിണറിലെ കുരുക്കഴിയും
Wednesday, March 27, 2024 5:18 AM IST
24 മീറ്റർ വീതിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള റോഡ് വരും

കോഴിക്കോട്: ദേശീയപാതയില്‍ വട്ടക്കിണറിലെ കുരുക്കഴിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.പുതിയ ആറുവരി ദേശീയപാതയിൽ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ രാമനാട്ടുകര കഴിഞ്ഞാൽ ചെറുവണ്ണൂരിലും വട്ടക്കിണറിലും മിക്കപ്പോഴും മണിക്കൂറുകൾ നീണ്ട കുരുക്കിലകപ്പെടുന്നത് പതിവാണ്.

കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പ്രോജക്ടിൽ 238.96 കോടിയുടെ പദ്ധതി യാഥാർഥ്യമായാൽ ഈ കുരുക്ക്‌ അവസാനിക്കും. നഗരത്തിലെ 12 റോഡുകളുടെ വികസനത്തിനായുള്ള 1312.67 കോടിയുടെ പ്രോജക്ടിലാണ്‌ ഇത്‌ ഉൾപ്പെടുന്നത്‌. റോഡുകളുടെ വികസനം വേഗത്തിലാക്കാൻ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടിക്കായി പ്രത്യേക സംഘത്തെ നിയമിക്കുന്ന കാര്യം പൊതുമരാമത്ത് വകുപ്പിന്‍റെ പരിഗണനയിലുണ്ട്.

രാമനാട്ടുകര മുതൽ വട്ടക്കിണർവരെ പഴയ ദേശീയപാതയുടെ ഭാഗമായ 9.36 കിലോമീറ്റർ നാലുവരിപ്പാതയാക്കി നവീകരിക്കുകയാണ്‌ ലക്ഷ്യം. രാമനാട്ടുകരയിലെ ദേശീയപാത ബൈപാസ് ജംഗ്ഷനെയും വിമാനത്താവളം റോഡിനെയും കൂട്ടിയിണക്കി 24 മീറ്റർ വീതിയിലാണ്‌ രാജ്യാന്തര നിലവാരത്തിലുള്ള റോഡ് വരിക.

ചാലിയാറിന് കുറുകെ ഫറോക്ക് പുതിയ പാലത്തിനൊപ്പം മറ്റൊരു പാലം വരും. ചെറുവണ്ണൂരിലും അരീക്കാട്ടുമായി രണ്ടു വലിയ മേൽപ്പാലങ്ങളും നിർമിക്കും. റോഡ് നവീകരണവും മേൽപ്പാലവും പൂർത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിലെ തെക്ക് കിഴക്കൻ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.