ക്വാറികളിൽ വിദഗ്ധ സമിതി വീണ്ടും പരിശോധന നടത്തി
Wednesday, March 27, 2024 5:18 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറികളിൽ വിദഗ്ധ സമിതി വീണ്ടും പരിശോധന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ, വില്ലേജ് ഓഫീസർ സിജു, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി അബ്ദുൾ ഗഫൂർ, വാർഡ് മെമ്പർ കോമളം തോണിച്ചാൽ, സമര സമിതി അംഗങ്ങൾ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ സമര സമിതിയുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ക്വാറികളിൽ ഒരു തവണകൂടി വിദഗ്ധസമിതി പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് തീരുമാനമെടുത്തിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.നേരത്തെ നടത്തിയ പരിശോധനയിൽ നൽകിയ നിർദേശങ്ങൾ പൂർണമായി നടപ്പാക്കിയെന്ന് പറയാനാവില്ലെന്നും ചെറിയ മാറ്റങ്ങൾ വരുത്തിയത് ശ്രദ്ധയിൽപ്പെട്ടുവെന്നും വില്ലേജ് ഓഫീസർ സിജു പറഞ്ഞു. ക്വാറി അധികൃതർക്ക് കൂടുതൽ നിർദേശങ്ങൾ നൽകിയതായും ‌പരിശോധനാ റിപ്പോർട്ട് ജിയോളജി വകുപ്പിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കൂടുതൽ അറിവുള്ള വിദഗ്ധ സമിതി പരിശോധിക്കണമെന്നാണ് തന്‍റെ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ക്വാറിയിൽ നടത്തിയ മാറ്റങ്ങളിൽ തങ്ങൾ ഒട്ടും തൃപ്തരല്ലെന്നാണ് സമരസമിതി പറയുന്നത്.

കാര്യമായി യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർക്കും ബോധ്യപ്പെട്ടതായി സമരസമിതി ചെയർമാൻ ബഷീർ പുതിയോട്ടിൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും തുടർ സമര പരിപാടികൾ എന്നും അദ്ദേഹം പറഞ്ഞു.