കുടിവെള്ള വിതരണത്തിന് നടപടിയില്ല; കുത്തിയിരുപ്പ് സമരം നടത്തി
Wednesday, March 27, 2024 5:18 AM IST
മുക്കം: 31 വരെ കാരശേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ വാഹനത്തിൽ കുടിവെള്ളം എത്തിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച ആറ് ലക്ഷം രൂപ ഒരിടത്ത് പോലും കുടിവെള്ളം എത്തിക്കാതെ ലാപ്സാക്കിയതായി ആരോപിച്ച് കാരശേരി പഞ്ചായത്തോഫീസിന് മുന്നിൽ ഇടത് മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി.

എൽഡിഎഫ് മെമ്പർമാരായ കെ.പി. ഷാജി, ശിവദാസൻ കാരോട്ടിൽ, എം.ആർ. സുകുമാരൻ, കെ.കെ നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, ഇ.പി. അജിത്ത്, സിജി സിബി എന്നിവരാണ് സമരം നടത്തിയത്. അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കാരശേരിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് പഞ്ചായത്ത് ഭരണസമിതിയുടെതെന്ന് മെമ്പർമാർ പറഞ്ഞു.

സമരം സിപിഎം ഏരിയ കമ്മിറ്റിയംഗം മാന്ത്ര വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ എം. ആർ. സുകുമാരൻ അധ്യക്ഷനായി. സജി തോമസ്, കെ. ശിവദാസൻ, ദേവരാജൻ, ഒ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.