കണിയൊരുക്കാൻ കൃത്രിമ കൊന്നപ്പൂവും
Friday, April 12, 2024 12:44 AM IST
കണ്ണൂർ: വിഷുവിനെ വരവേല്‍ക്കാൻ കൃത്രിമ കൊന്ന പൂക്കളെത്തി. ഒറിജിനലിനെ വെല്ലുന്ന ഇവയ്ക്ക് വൻ ഡിമാൻഡ് ആണ് കടകളിലിപ്പോള്‍. കേരളക്കാരുടെ വിശേഷദിവസങ്ങള്‍ നമ്മളെക്കാള്‍ കൂടുതല്‍ നിശ്ചയം ഇതര സംസ്ഥാനങ്ങള്‍ക്കും ചൈനക്കാർക്കും ആണ്. അതിനായി വേണ്ട സാധനങ്ങള്‍ ഒരുമാസം മുൻപേ അവർ വിപണിയിലിറക്കി.

നമ്മുടെ നാട്ടില്‍ കൊന്ന പൂക്കുന്നതിന് മുൻപേ ചൈനക്കാരന്‍റെ ഫാക്ടറിയില്‍ കൊന്നപ്പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞു. ദിവസങ്ങള്‍ കൊണ്ട് തന്നെ ഇവ വിപണിയില്‍ സജീവമാവുകയും ചെയ്തു. വിഷുവിന് കണിക്കൊന്ന പൂവിനായി പരക്കം പായുന്നവർക്ക് ഈ കൃത്രിമ പൂവ് ചിലപ്പോള്‍ ഒരാശ്വാസമാകാം.

എങ്കിലും വേനല്‍ അവധിക്കാലത്ത് കൊന്നപ്പൂ പറിച്ചു വില്‍പന നടത്തി പണം സംന്പാദിക്കുന്ന കുട്ടികള്‍ക്ക് ഇതൊരു തിരിച്ചടിയാണ്. വിഷുവിന് കണികാണുന്നതിനായുള്ള ഒരു കൊലുക്ക് പൂവിന് 50ന് മുകളിലോട്ടാണ് വിലയിടാക്കിവരുന്നത്. ഇനി ക്രിസ്മസിന് പുല്‍ക്കൂടും രൂപങ്ങളും റെഡിമെയ്ഡ് കിട്ടുന്നതുപോലെ ഇനി കണിവക്കാനുള്ള സാധനങ്ങളും പ്ലാസ്റ്റിക്കായി ചൈനയിൽ നിന്നും മറ്റും കിറ്റായി ഇറങ്ങാനുള്ള കാലവും വിദൂരമല്ല.