കണ്ണൂർ: രാജ്യത്തിന്റെ ഭരണഘടനയെ അസ്ഥിരപ്പെടുത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കണ്ണൂർ അസംബ്ലി മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ രാജ്യത്തെ ഛിന്നഭിന്നമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിനാണ് പൗരത്വ ബില്ല് കൊണ്ടുവന്നത്. തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അതിന്റെ ഭാഗമാണ് സിപിഎം പ്രവർത്തകരുടെ ബോംബ് നിർമാണം. തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളിൽ സിപിഎം ബോംബ് നിർമാണം പതിവാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ജനവികാരം ശക്തമാണ്. സർക്കാരുകൾക്കെതിരേ വിധിയെഴുത്ത് ഉണ്ടാവണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
കെ.പി. താഹിർ, കെ. പ്രമോദ്, വി.വി. പുരുഷോത്തമൻ, സി. സമീർ, എം.പി. മുഹമ്മദലി, സുരേഷ് ബാബു എളയാവൂർ, മുഹമ്മദ് കുഞ്ഞി, പി. മാധവൻ, തുടങ്ങിവർ വിവിധ കേന്ദ്രങ്ങളിൽ സുധാകരനൊപ്പം പങ്കെടുത്തു. മുട്ടോളംപാറ, നുഞ്ഞിക്കാവ്, ആറ്റടപ്പ, ചാല പടിഞ്ഞാറേക്കര, ഊർപഴശിക്കാവ്, മാളികപറമ്പ്, കുറ്റിക്കകം, കിഴുന്നപ്പാറ, തോട്ടട, വട്ടക്കുളം, കുറുവ, അവേര, കാഞ്ഞിര, കക്കറ, ചാല പന്ത്രണ്ടുകണ്ടി, ഇടയിൽപീടിക, മീൻകടവ്, മായൻമുക്ക്, കാഞ്ഞിരോട്, മാച്ചേരി, ചേലോറ, വാണിയംചാൽ, പള്ളിപ്പൊയിൽ, കിത്താപുരം, പുളിയാഞ്ചൽ, എളയാവൂർ, ചാലിൽമൊട്ട, കടാങ്കോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി പള്ളിപ്രം അവസാനിച്ചു.
എം.വി. ജയരാജന്റെ
രണ്ടാംഘട്ട പര്യടനം
പൂർത്തിയായി
എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ രണ്ടാംഘട്ടം പര്യടനം പൂർത്തിയാക്കി മൂന്നാംഘട്ടത്തിലേക്ക്. പൊതുപര്യടനം ആരംഭിക്കുന്നതിന് മുന്നേ തന്നെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് തവണയായി സ്ഥാപനങ്ങളെയും വ്യക്തികളെയും സന്ദർശിച്ചിരുന്നു. മൂന്നാം ഘട്ട പര്യടനം 16ന് തളിപറമ്പ് മണ്ഡലത്തിൽ നിന്ന് തുടങ്ങും.
ഇന്നലെ മട്ടന്നൂർ മണ്ഡലത്തിൽ വഴിയോരങ്ങളിൽ പൂത്തു നിൽക്കുന്ന കണികൊന്ന നൽകിയാണ് മിക്ക കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ വരവേറ്റത്. രാവിലെ തലച്ചങ്ങാട് നിന്ന് തുടങ്ങിയ പര്യടനം രാത്രി വൈകി കോയിലോട് നവോദയക്ക് സമീപം സമാപിച്ചു. കാരക്കുന്ന്, കരുവള്ളി, പള്ളിപ്പൊയിൽ, ശിവപുരം ടൗൺ, പൂവ്വംപൊയിൽ, കാഞ്ഞിലേരി ടൗൺ, മള്ളന്നൂർ, മാലൂർ സിറ്റി, തൃക്കടാരിപൊയിൽ, ശാസ്ത്രി നഗർ, ആലച്ചേരി, കണ്ണംവള്ളി, ഈരായികൊല്ലി, കോളയാട്, എടയാർ, കണ്ണവം ടൗൺ, പന്നിയോട് കോളനി, ചിറ്റാരിപറമ്പ് ടൗൺ, വട്ടോളി, മാനന്തേരി സത്രം, ഞാലിൽ, പാക്കീസ്ഥാൻ പീടിക, കൈതേരി പതിനൊന്നാം മൈൽ, ആറങ്ങാട്ടേരി, ആയിത്തറ മമ്പറം, ആയിത്തറ നോർത്ത്, കണ്ടംകുന്ന്, മൂന്നാംപീടിക, വട്ടിപ്രം, ദേശബന്ധു, ശങ്കരനെല്ലൂർമെട്ട എന്നിവിടങ്ങളിലും സ്വീകരണം നൽകി.
വിവിധ കേന്ദ്രങ്ങളിൽ എ.കെ. ബീന, കെ.സി. മനോജ്, മുഹമ്മദ് സിറാജ്, അനിൽകുമാർ ആലത്തുംപറമ്പ്, മഹേഷ് കക്കത്ത്, ബി. ഷംസുദ്ദീൻ, കെ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
സി. രഘുനാഥ്
തളിപ്പറമ്പിൽ
എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥ് തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ തൃച്ഛംബരത്ത് ബിജെപി സംസ്ഥാന സമിതിയംഗം എ.പി. ഗംഗാധരന് സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന് ചെങ്ങുനി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ്, എന്‍ഡിഎ തളിപ്പറമ്പ് നിയോജക മണ്ഡലം ചെയര്മാന് ഡോ. ശാന്തി ധനഞ്ജയന്, എ. അശോക് കുമാര്‍, എം.പി. സുജാത, പി. ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കുറ്റ്യേരി, കൂവേരിക്കടവ്, ചപ്പാരപ്പടവ്, എടക്കോം, പെരമ്പടവ്, പൂവ്വം, പൂമംഗലം, കൂനം, കടമ്പേരി, പറശിനി റോഡ്, കൊളച്ചേരി മുക്ക്, ചേലേരി മുക്ക്, ചെക്കിക്കുളം, പെരുമാച്ചേരി, കയരളം, കടൂര്‍, വില്ലേജ് മുക്ക്, വടുവന്‍ കുളം, കുറ്റിയാട്ടൂര്‍, പാവന്നൂര്‍ മൊട്ട എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മയ്യില്‍ സമാപിച്ചു. സമാപന സമ്മേളനം ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വിജയന് വട്ടിപ്രം, റീന മനോഹരന്, എ.പി. ഗംഗാധരന്, ശിവശങ്കരന്, രമേശന് ചെങ്ങുനി തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.