ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും
Saturday, April 13, 2024 1:15 AM IST
നിശാന്ത്ഘോഷ്

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമായാൽ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് കാത്തിരപ്പുണ്ട്. വടകര ലോക്സഭാ മണ്ഡലത്തിൽ നേരിട്ടു മത്സരിക്കുന്ന രണ്ടു മുന്നണി സ്ഥാനാർഥികൾ നിലവിൽ എംഎൽഎമാരാണെന്നതാണ് കാരണം. മട്ടന്നൂർ എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ സിപിഎമ്മിലെ കെ.കെ. ശൈലജ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്പോൾ പാലക്കാട് എംഎൽഎയായ കോൺഗ്രസിലെ ഷാഫി പറന്പിലാണ് യുഡിഎഫ് സ്ഥാനാർഥി. 2011ൽ പാലക്കാട് നിന്നും നിയമസഭയിലെത്തിയ ഷാഫി പിന്നീട് രണ്ടു തവണയും സീറ്റ് നിലനിർത്തുകയായിരുന്നു. 1996ലും 2016ലും കൂത്തുപറന്പിൽ നിന്നും നിയമസഭയിലെത്തിയ കെ.കെ ശൈലജ 2006ൽ പേരാവൂർ മണ്ഡലത്തെയും പ്രതിനിധീകരിച്ചിരുന്നു. 2016 പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയുമായിരുന്നു. 2021ൽ മട്ടന്നൂരിൽ നിന്നും 60,963 വോട്ടെന്ന റിക്കാർഡ് ഭൂരിപക്ഷവുമായിട്ടായിരുന്നുശൈലജ നിയമസഭയിലെത്തിയത്.

2021ലെ തെരഞ്ഞെടുപ്പിൽ മെട്രോമാൻ എന്നറിയപ്പെടുന്ന ബിജെപി സ്ഥാനാർഥി ഇ. ശ്രീധരനെ 3859 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാഫി മൂന്നാമൂഴത്തിൽ നിയമസഭയിലെത്തിയത്. വടകര ആരു നേടുമെന്ന ചർച്ച ചൂ‌ടുപിടിക്കുന്പോൾ തന്നെ വരാനിരിക്കുന്ന ഏതെങ്കിലും ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും കൂടി ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ ചർച്ചയാകുന്നുണ്ട്.

1980 മുതൽ 2004 വരെ എൽഡിഎഫ് കൈവശം വച്ചിരുന്ന വടകര 2009ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. 2009 ൽ സിറ്റിംഗ് എംപിയായ പി. സതീദേവിയെ 56186 വോട്ടുകൾക്കായിരുന്നു മുല്ലപ്പള്ളി പരാജയപ്പെടുത്തിയത്. 2014ൽ സിപിഎമ്മിലെ എ.എൻ. ഷംസീറിനെ പരാജയപ്പെടുത്തി മുല്ലപ്പള്ളി വിജയമാവർത്തിച്ചെങ്കിലും ഭൂരിപക്ഷം 3,306 ആയി കുറഞ്ഞിരുന്നു. 2019ൽ കോൺഗ്രസിലെ കെ. മുരളീധരൻ സിപിഎമ്മിലെ പി. ജയരാജനെ 8463 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തുകയായിരുന്നു.

മണ്ഡലം നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും നടത്തുന്നത് ശക്തമായ പോരാട്ടമായതിനാൽ കടുത്ത മത്സരമാണ് ഇക്കുറി വടകരയിൽ നടക്കുന്നത്.