ചെന്പേരിയിൽ ദുരിതമായി ഓവുചാലിന്‍റെ സ്ലാബുകൾ
Sunday, April 14, 2024 7:44 AM IST
ചെമ്പേരി: വലിയ തിരക്ക് അനുഭവപെടുന്ന ചെമ്പേരി ടൗൺ റോഡരികിലെ ഓവുചാലിന്‍റെ സ്ലാബുകൾ തകർന്നുകിടക്കുന്നത് യാത്രികർക്ക് ദുരിതമാകുന്നു. ശ്രീകണ്ഠപുരം, ആലക്കോട്, കുടിയാന്മല, പയ്യാവൂർ ഭാഗങ്ങളിലേക്കുള്ള പ്രധാന ജംഗ്ഷനാണ് ചെമ്പേരി ടൗൺ. ഏരുവേശി പഞ്ചായത്തിന്‍റെ മൂക്കിന് താഴെയുള്ള ടൗണിലാണ് ഈ ദുരവസ്ഥ.

കഴിഞ്ഞ തവണ പരാതികൾ ഉയർന്നപ്പോൾ മാറ്റിയിട്ട സ്ലാബുകൾക്കാണെങ്കിൽ അധികം ആയുസും ഇല്ലായിരുന്നു. മുകൾഭാഗം പൂർണമായും കോൺക്രീറ്റ് പലകയിട്ടും ടയറുകൾ സ്ഥാപിച്ചും അപകടം പരമാവധി ഒഴിവാക്കുകയാണ് വ്യാപാരികൾ. മാർക്കറ്റ് റോഡിൽ പെട്രോൾ മ്പിന് മുന്നിൽ ഓവുചാൽ പൂർണമായും മൂടാത്തതിനാൽ നടന്നുവരുന്നവർ കുഴിയിൽ വീഴുകയാണ്.

ചെമ്പേരി ജംഗ്ഷൻ മുതൽ ബസ്‌സ്റ്റാൻഡ് വരെ നിരവധി സ്ലാബുകൾ തകർന്നു കിടക്കുകയാണ്. സ്ലാബുകൾ സ്ഥാപിച്ച് നടപ്പാതയൊരുക്കണമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.