പിടികിട്ടാപ്പുള്ളിയെ പന്തളം പോലീസ് കുടുക്കി
Friday, January 27, 2023 10:32 PM IST
പന്തളം: വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ വിദഗ്ധമായി കുടുക്കി പന്തളം പോലീസ്. 17 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ മാവേലിക്കര തഴക്കര കോനയ്യത്ത് അനീഷാ(39)ണ് പോലീസിന്‍റെ പിടിയിലായത്. പന്തളം സ്റ്റേഷനിലേതു കൂടാതെ മറ്റു ചില പോലീസ് സ്റ്റേഷനുകളിലായി നാല് മോഷണക്കേസുകളിലും മാവേലിക്കര പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മോഷണത്തിനുശേഷം സ്ഥലം വിട്ട അനീഷിനെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്‍റെ നിര്‍ദേശപ്രകാരം നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് മോഷ്ടാവിനെ കുടുക്കാനായത്. ഒരാഴ്ചയായി ഇയാള്‍ നാട്ടിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല് ദിവസമായി ഇയാള്‍ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. വേഷം മാറി സ്ഥലത്ത് തങ്ങിയ പോലീസ് സംഘം ഇന്നലെ രാവിലെ ഇയാളെ പിടികൂടി പന്തളത്തെത്തിച്ചു. വീടിന് പരിസരത്ത് എത്തിയ പ്രതിയെ മല്‍പിടിത്തത്തിലൂടെയാണ് കീഴടക്കിയത്.