വരൻ മദ്യപിച്ചെത്തി, വിവാഹം മുടങ്ങി; വധുവിന്‍റെ വീട്ടുകാർക്ക് നഷ്ടപരിഹാരം
Wednesday, April 17, 2024 3:35 AM IST
പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് വരൻ പള്ളിയിലെത്തിയതിനു പിന്നാലെ വിവാഹം മുടങ്ങി. കഴിഞ്ഞ ദിവസം തടിയൂരിലെ ഒരു ദേവാലയ അങ്കണത്തിൽ നടന്ന സംഭവത്തിൽ വധുവിന്‍റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകി പ്രശ്നം ഒത്തുതീർപ്പാക്കി.

വിദേശത്തായിരുന്ന 31കാരനായ വരൻ വിവാഹം ഉറപ്പിച്ചശേഷമാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. വിവാഹദിവസം രാവിലെ കാറിൽ പള്ളിയിൽ വന്നിറങ്ങിയ ഇയാൾക്ക് പള്ളിയിലേക്ക് പ്രവേശിക്കാൻ പോലുമാകുമായിരുന്നില്ല. തുടർന്ന് വൈദികർ ഇടപെട്ടെങ്കിലും അവരെ അസഭ്യം പറഞ്ഞതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവം വഷളായതോടെ വധുവും വീട്ടുകാരും വിവാഹത്തിൽ നിന്നു പിൻമാറുകയാണെന്ന് അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി മദ്യലഹരിയിൽ പ്രശ്നം ഉണ്ടാക്കിയതിനു വരനെതിരേ കേസെടുത്തു. പിന്നാലെ പോലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകി പ്രശ്നം ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചത്.

നാരങ്ങാനം സ്വദേശിനിയായിരുന്നു വധു. വിദേശത്ത് ജോലിയുള്ള യുവാവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം മാർച്ച് 15നായിരുന്നു.