പെട്രോൾ ഒഴിച്ച് യുവതിയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Wednesday, April 17, 2024 3:47 AM IST
അടൂർ: പോലീസിൽ മൊഴി നൽകി കേസെടുപ്പിക്കുകയും തുടർന്ന് ജയിലിലാക്കപ്പെടുകയും ചെയ്ത വിരോധത്തിൽ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. അടൂർ ഏഴംകുളം പൂഴിക്കോട്ട്പടി പാലക്കോട്ട് താഴേ വീട്ടിൽ രതീഷിനെയാണ് (39) അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. രാത്രി 7.30ഓടെ ഭർതൃമതിയായ ഏഴംകുളം വയല സ്വദേശിനിയെയും മകനെയും വീട്ടിൽ അതിക്രമിച്ചു കയറി രതീഷ് മർദിക്കുകയും, പിന്നീട് കുപ്പിയിൽ നിറച്ച പെട്രോളുമായെത്തി ഇരുവരുടെയും ദേഹത്തൊഴിക്കുകയുമായിരുന്നുവെന്നാണ് പരാതി. തുടർന്ന്, ലൈറ്റർ എടുത്ത് കത്തിക്കുമെന്ന് ഭീഷണിയും മുഴക്കി.

യുവതിയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രതീഷും യുവതിയും മുന്പ് സുഹൃത്തുക്കളായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ വർഷവും ഇയാൾ തന്നെ ഉപദ്രവിച്ചെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് കേസെടുത്ത അടൂർ പോലീസ് രതീഷിനെ അറസ്റ്റ് ചെയ്ത്, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് പറയുന്നു.

ഫെബ്രുവരി 23ന് രാത്രി അടൂർ പറക്കോട് കോട്ടമുകളിലുള്ള ഓഡിറ്റോറിയത്തിന് സമീപത്ത് 110 കെവി വൈദ്യുതി ലൈനിന്‍റെ ടവറിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഒരു കുപ്പി പെട്രോളുമായി ടവറിനു മുകളിൽ കയറിയ ഇയാൾ അക്രമത്തിനിരയായ യുവതിയെ കാണണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഉയർത്തിയത്.

രതീഷിന്‍റെ ഭാര്യയും ബന്ധുക്കളും മറ്റും ആവശ്യപ്പെട്ടിട്ടും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. മണിക്കൂറുകൾക്കൊടുവിൽ സുഹൃത്തായ യുവതിയെ സ്ഥലത്തെത്തിക്കുകയും പോലീസിന്‍റെ അഭ്യർഥനപ്രകാരം യുവാവിനോട് ടവറിൽനിന്നും ഇറങ്ങാൻ യുവതി ഫോണിൽ കൂടി ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്നാണ് രതീഷ് താഴെയിറങ്ങിയത്. അടൂർ പോലീസ് ഇൻസ്പെക്ടർ ആർ. രാജീവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രതീഷിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.