മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം
Wednesday, April 17, 2024 3:47 AM IST
പത്തനംതിട്ട: പന്ത്രണ്ടു വയസുള്ള സ്വന്തം മകളെ നിരവധി തവണ പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ മുപ്പത്തെട്ടുകാരന് പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് ജീവപര്യന്തം തടവ്.

പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഡോണി തോമസിന്‍റേതാണ് വിധി. പെൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവും ശിക്ഷവിധിച്ചു. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനു ശിക്ഷ വിധിക്കുകയും പിഴത്തുക ഒടുക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ മാതാവ് നഴ്സിംഗ് ജോലി തേടി വിദേശത്തു പോയപ്പോൾ ബംഗളൂരുവിൽ നഴ്സായി ജോലി ചെയ്തുവന്ന പിതാവ് രാജിവച്ച് നാട്ടിലെത്തുകയായിരുന്നു. ഭാര്യ വിദേശത്തു പോയതോടുകൂടി തന്നോടൊപ്പം താമസിച്ചു വന്ന സ്വന്തം മകളെ പീഡനത്തിനു വിധേയയാക്കിയെന്നാണ് കേസ്.

പെൺകുട്ടി അമ്മയോടോ ബന്ധുക്കളോടോ ഇക്കാര്യങ്ങൾ പറയാതിരിക്കാനായി ഫോൺ കോളുകൾ റിക്കാർഡ് ചെയ്യുകയും ഭീഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നു. പിതാവിന്‍റെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി പീഡന വിവരം മുത്തശിയെ ധരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആ വിവരം അവർ ഗൗനിക്കാതിരുന്നതിനാൽ ശ്രമം പിന്നിട് ഉപേക്ഷിക്കുകയായിരുന്നു.

പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസവും സ്നേഹക്കുറവും മനസിലാക്കിയ പെൺകുട്ടിയുടെ മാതാവിന്‍റെ അമ്മ കുട്ടിയെ വീട്ടിലേക്ക് നിർബന്ധപൂർവം കൂട്ടിക്കൊണ്ട് പോവുകയും കൗൺസലിംഗിന് വിധേയയാക്കുകയും ചെയ്തതിൽ നിന്നാണ് ക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തറിയുന്നത്.

2022-23 കാലയളവിൽ നടന്ന പീഡന വിവരം പോലിസിൽ അറിയിച്ചതിനേ തുടർന്ന് ഏറണാകുളം റൂറൽ, കല്ലൂർകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കൃത്യസ്ഥലം തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് അന്വേഷണത്തിനായി അയച്ചു കൊടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജയ്സൺ‌ മാത്യൂസ് ഹാജരായ കേസിൽ പുളിക്കീഴ് പോലീസ് പ്രതിയെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്താണ് ഹാജരാക്കിയത്.

പോലീസ് ഇൻസ്പെക്ടറായിരുന്ന ഇ.ഡി. ബിജു അതിവേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിൽ, പ്രതി നിരവധി തവണ ജാമ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷന്‍റെ ശക്തമായ എതിർപ്പിനെത്തുടർന്ന് കസ്റ്റഡിയിൽ തന്നെ തുടരുകയായിരുന്നു.