സിവിൽ സർവീസ് പരീക്ഷയിൽ 59-ാം റാങ്കിന്‍റെ മികവിൽ ബെൻജോ പി. ജോസ്
Wednesday, April 17, 2024 3:47 AM IST
അടൂർ: സിവിൽ സർവീസ് എന്ന അച്ഛന്‍റെ ആഗ്രഹം മകൻ പൂർത്തീകരിച്ചതിന്‍റെ സന്തോഷത്തിലാണ് പുളിയുള്ള തറയിൽ ഭവനം. കൃഷി വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അടൂർ പന്നിവിഴ പുളിയുള്ള തറയിൽ വീട്ടിൽ ജോസ് ഫിലിപ്പിന്‍റെയും എസ്ബിഐ കുമ്പഴ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ ബെറ്റി എം.വർഗീസിന്‍റെയും മകനാണ് സിവിൽ സർ‌വീസ് പരീക്ഷയിലെ 59-ാം റാങ്കുകാരൻ ബെൻജോ പി. ജോസ് (26).

പിതാവ് ജോസ് ഫിലിപ്പിൽ നിന്നാരംഭിച്ചതാണ് സിവിൽ സർവീസ് മോഹം. ബെൻജോയ്ക്ക് ഇത് അതിയായ ആഗ്രഹമായി മാറി. നാലാംതവണ ഇതു സ്വന്തമാക്കി. പ്ലസ്ടുവരെ അടൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു ഗണിതത്തിൽ ബിരുദമെടുത്തു.

തുടർന്നാണ് സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള തയാറെടുപ്പുകൾ നടത്തി തുടങ്ങിയത്. 2023-ൽ നടന്ന പരീക്ഷയിലും കൂടിക്കാഴ്ചയിലും മികച്ച പ്രകടനം കാഴ്ചവച്ചതിന്‍റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. നിലവിൽ തിരുവനന്തപുരം ലോ കോളജിൽ ത്രിവത്സര എൽഎൽബി പഠനത്തിന് പ്രവേശനം നേടിയിരുന്നു ബെൻജോ. സഹോദരൻ: അലൻ പി. ജോസ്.