സ്ഥാനാർഥികൾക്കു വേണ്ടി സ്ക്വാഡ് പ്രവർത്തനങ്ങളുമായി ബന്ധുക്കളും
Thursday, April 18, 2024 4:14 AM IST
കോഴഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വോട്ട് അഭ്യർഥനകളുമായി സ്ക്വാഡ് പ്രവർത്തനങ്ങൾ സജീവമായി. സ്ഥാനാർഥികളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍ ഇവരുടെ നേതൃത്വത്തിലാണ് സമാന്തര പ്രവര്‍ത്തനം നടത്തുന്നത്. രാഷ്‌ട്രീയ പ്രചാരണത്തിനപ്പുറം സമാന്തര പ്രവർത്തനങ്ങളാണ് വോട്ടർമാരെ സ്വാധീനിക്കുന്നതെന്നു കണ്ടതോടെയാണ് സ്ക്വാഡുകൾ സജീവമായത്.

പ്രമുഖ സ്ഥാനാർഥികളുടെ രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ അറിവോടെയാണ് ഇത്തരം പ്രചാരണം. പ്രത്യേക നോട്ടീസുകളും ലഘുലേഖകളും ഇതിനായി തയാറാക്കിയിട്ടുണ്ട്.

ഓരോ പ്രദേശത്തെയും പ്രധാനപ്പെട്ട ആളുകള്‍, സമുദായിക പ്രവര്‍ത്തകര്‍, സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മറ്റു പ്രധാനവ്യക്തികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സമാന്തരപ്രവര്‍ത്തനം നടത്തുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ സഹായിക്കുന്നതിന് രാഷ്‌ട്രീയ നേതൃത്വവും ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ബൂത്ത് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളെയും ഇവര്‍ ക്രോഡീകരിക്കുന്നുണ്ട്. ഇതിനോടൊപ്പം സാമൂഹ്യമാധ്യമങ്ങളിലും ഇവരുടെ ഇടപെടലുകള്‍ സജീവമാണ്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായ പ്രചരണരീതികളാണ് ഓരോ രാഷ്‌ട്രീയപാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്നത്.