അടൂര്‍-മണ്ണടി റോഡ് നിർമാണം: കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥരുടെ കള്ളക്കളി: വിജിലൻസ് കേസെടുത്തു
Thursday, April 18, 2024 4:14 AM IST
പത്തനംതിട്ട: അടൂർ-മണ്ണടി റോഡ് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരേ വിജിലൻസ് കേസ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് ഒത്തുകളിച്ച് റോഡ് നിര്‍മാണത്തില്‍ 20 ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.

പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ റോഡ് നിർമാണ കരാറുകാരനായ രാജി മാത്യു, പിഡബ്ല്യുഡി അസിസ്റ്റന്‍റ് എന്‍ജിനിയര്‍ എം.ആര്‍. മനുകുമാര്‍, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. ബിനു എന്നിവര്‍ക്കെതിരേയുള്ള എഫ്‍്ഐആർ തിരുവന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

2021-22 കാലത്താണ് അടൂര്‍-മണ്ണടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നത്. ബിഎം ബിസി നിലവാരത്തിൽ റോഡ് പുനർനിർമിക്കുന്നതിനായിരുന്നു കരാർ. കോട്ടയം സ്വദേശി രാജി മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. മെറ്റല്‍, മണല്‍, ടാര്‍ എന്നിവ വേണ്ടത്ര അളവില്‍ ഉപയോഗിക്കാതെയാണ് നിർമാണം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സംസ്ഥാന വ്യാപകമായി ഈ കാലയളവില്‍ നടന്ന നിർമാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് അടൂര്‍-മണ്ണടി റോഡ് നിർമാണവും വിജിലൻസ് അന്വേഷിച്ചത്. വെട്ടിപ്പ് നടന്നതായി പ്രഥമദൃഷ്‌ട്യാ വ്യക്തമായതിനെത്തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്‍റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയത്.

നിർമാണത്തിന് ഉപയോഗിച്ച അസംസ്‌കൃത സാധനങ്ങളുടെ അളവ് സംബന്ധിച്ച വിവരങ്ങള്‍ മെഷര്‍മെന്‍റ് ബുക്കില്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് അന്വേഷത്തില്‍ തെളിഞ്ഞു. മെറ്റല്‍ അടക്കമുള്ള വസ്തുക്കള്‍ വന്‍ തോതില്‍ അധികം വന്നതായി ഇതു സംബന്ധിച്ച കണക്കെടുപ്പില്‍ വ്യക്തമായി.

കരാറുകാരന്‍ എം-ബുക്കില്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതായും കണ്ടെത്തി. കരാറുകാരനും ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വെട്ടിപ്പില്‍ സംഭവിച്ചത് 20,72,008 രൂപയുടെ വെട്ടിപ്പ്.

കരാറുകാരന്‍ രാജി മാത്യു, മരാമത്ത് ഉദ്യോഗസ്ഥരായ എം.ആര്‍. മനുകുമാര്‍, ബി. ബിനു എന്നിവര്‍ക്കെതിരേ നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഉദ്യോഗസ്ഥനെതിരേ മുന്പും വിജിലൻസ് കേസുകൾ

പിഡബ്ല്യുഡി അസിസ്റ്റന്‍റ് എൻജിനിയർ ബി. ബിനുവിനെതിരേ മുന്പും വിജിലൻസ് കേസുകളുണ്ട്. റോഡ് നിർമാണ അഴിമതിയുമായി ബന്ധപ്പെട്ടുള്ളതാണ് കേസുകൾ. ഇതിൽ നടപടികൾക്കു വിധേയനായിട്ടുള്ളയാളുമാണ്.

കുന്പഴ-ളാക്കൂർ-കോന്നി റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടു കണ്ടെത്തിയ വൻക്രമക്കേടാണ് ഇതിൽ പ്രധാനം. ക്രാഷ് ബാരിയർ സ്ഥാപിക്കാതെ, സ്ഥാപിച്ചതായി റിപ്പോർട്ട് നൽകി ഗുരുതരമായ ക്രമക്കേടു കാട്ടിയതായിട്ടായിരുന്നു കണ്ടെത്തൽ.

കടുത്ത നടപടിക്ക് വിജിലൻസ് ശിപാർശ ചെയ്തെങ്കിലും രാഷ്‌ട്രീയ ഇടപെടലിൽ കേസ് ഒതുങ്ങി. 393 മീറ്റർ ക്രാഷ്ബാരിയർ റോഡിൽ സ്ഥാപിക്കണമെന്നിരിക്കേ കേവലം 250 മീറ്റർ സ്ഥാപിച്ച് ബില്ല് പാസാക്കിയെന്നായിരുന്നു കണ്ടെത്തൽ. 6.10 കോടി രൂപയുടേതായിരുന്നു ളാക്കൂർ റോഡിന്‍റെ നിർമാണക്കരാർ.

കരാറുകാരനൊപ്പം ഉണ്ടായിരുന്നയാളാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. നിർമാണത്തിലെ ക്രമക്കേടിലൂടെ കരാറുകാരനു ലാഭം ഉണ്ടായെന്നും 20 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നുമായിരുന്നു പരാതി.

സംഭവം വിവാദമായപ്പോൾ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പഴയ കരാറുകാരനെക്കൊണ്ട് അവശേഷിക്കുന്ന ക്രാഷ് ബാരിയർ പണിയാൻ ശ്രമിച്ചതും വിജിലൻസ് കണ്ടെത്തിയിരുന്നു.