തണ്ണിത്തോട് കുടിവെള്ള പദ്ധതി വൃഷ്ടിപ്രദേശത്തു കാടുകയറി
Thursday, April 18, 2024 4:23 AM IST
തണ്ണിത്തോട്: തണ്ണിത്തോട് കുടിവെള്ളപദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് മൺപുറ്റുകൾ. പുറ്റുകളിൽ കാടുകയറിയതോടെ സ്രോതസിലേക്കുള്ള നീരൊഴുക്കിനും തടസമായി. മൺപുറ്റ് നീക്കി കാടു തെളിക്കാൻ എല്ലാവർഷവും പണം അനുവദിക്കാറുണ്ടെങ്കിലും ജോലികൾ കൃത്യമല്ലെന്ന് പറയുന്നു.

പദ്ധതി കമ്മീഷൻ ചെയ്തതിനുശേഷം രണ്ടുതവണ മാത്രമാണ് കാടു നീക്കം ചെയ്തിട്ടുള്ളതെന്ന് സമീപവാസിയായ ജോയിക്കുട്ടി ചേടിയത്ത് പറഞ്ഞു. മാലിന്യം കലർന്ന ജലമാണ് തണ്ണിത്തോട് പഞ്ചായത്തു പ്രദേശത്ത് പന്പ് ചെയ്യുന്നത്.

മണ്ണ് നീക്കം ചെയ്യാത്തതിനാൽ സംഭരണിയിൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ സാധിക്കാത്തത്തിനാൽ പമ്പിംഗ് ഉച്ചയ്ക്കു ശേഷം നിർത്തിവയ്ക്കുകയാണ് പതിവ്. ജല അഥോറിറ്റി ഉദ്യോഗസ്ഥർ ആരുംതന്നെ പന്പിംഗ് സ്റ്റേഷനിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.