പത്തനംതിട്ട: പുത്തന്‍ പ്രതീക്ഷകളോടെ അക്ഷരമുറ്റത്തേക്ക് കാലുകുത്തുന്ന കുരുന്നുകളെ വരേവല്‍ക്കാന്‍ ഒരുക്കമായി. ഒന്നിച്ച് ഒന്നായ് ഒന്നാവാം എന്ന സന്ദേശം നല്‍കി പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വര്‍ഷത്തിന് ഇന്നു തുടക്കം. ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ക്കൊപ്പം അണ്‍എയ്ഡഡ് സ്‌കൂളുകളും പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിക്കുന്നത്.

പ്രവേശനോത്സവത്തിനായി സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ഇതിനായി സ്‌കൂളും പരിസരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പഠനത്തെ ഉത്സാഹഭരിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങള്‍. പ്രവേശനോത്സവ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് പൊതുപരിപാടികള്‍ തുടങ്ങുന്നത്.

വര്‍ണക്കടലാസുകളും ബലൂണുകളും ചാര്‍ത്തി സ്‌കൂള്‍ പരിസരങ്ങള്‍ അലങ്കരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശപ്രകാരമുള്ള പ്രവേശനോത്സവ പരിപാടികളാണ് ക്രമീകരിക്കുന്നത്. രക്ഷിതാക്കളെ കൂടി പങ്കാളികളാക്കിക്കൊണ്ടാണ് പരിപാടികള്‍.

പുതുതായി എത്തുന്ന കുട്ടികളെ മധുരം നല്‍കി സ്വീകരിക്കും. കുട്ടികള്‍ക്ക് യൂണിഫോം, പാഠപുസ്തകം വിതരണം നേരത്തേതന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നോട്ട്ബുക്കുകള്‍, ബാഗുകള്‍, കുട തുടങ്ങിയവ പ്രൈമറി ക്ലാസുകളില്‍ അധ്യാപകര്‍ തന്നെ ക്രമീകരിച്ചു നല്‍കുന്നുണ്ട്. ഉച്ചഭക്ഷണവും ഇന്നുമുതല്‍ ഉണ്ടാകും.

ജില്ലാതല പ്രവേശനോത്സവം കാരംവേലിയില്‍

പത്തനംതിട്ട: ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇന്നു രാവിലെ 10ന് കോഴഞ്ചേരി കാരംവേലി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ മുഖ്യാതിഥിയാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ പ്രഭ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളിലും സ്‌കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത്, നഗരസഭാ ജനപ്രതിനിധികള്‍ മുഖ്യാതിഥികളാകും.

റാന്നിയില്‍

റാന്നി: റാന്നി ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോത്സവത്തിന് റാന്നി ഗവ. യുപി സ്‌കൂളില്‍ വേദിയൊരുക്കും. ഏറെ കൗതുകത്തോടെ വിദ്യാലയത്തിലെത്തുന്ന കുട്ടികളെ സ്വീകരിക്കാനും സന്തോഷിപ്പിക്കാനും കുട്ടികളുടെ വിദ്യാലയപ്രവേശം രക്ഷിതാക്കള്‍ക്ക് അവിസ്മരണീയമാക്കാനും വിവിധ പരിപാടികളാണ് സമഗ്ര ശിക്ഷ കേരള റാന്നി ബിആര്‍സിയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ബിപിസി ഷാജി എ. സലാം പറഞ്ഞു.

പ്രവേശനോത്സവം കളര്‍ഫുള്‍ ആക്കാനുള്ള ശ്രമത്തിലാണ് പ്രഥമാധ്യാപകന്‍ സി.പി. സുനിലും അധ്യാപകരും രക്ഷിതാക്കളും. പ്രവേശനോത്സവ ദിവസം വനിതകളുടെ ചെണ്ടമേളം, രക്ഷിതാക്കള്‍ക്ക് കുട്ടിയോടൊപ്പം ഫോട്ടോ എടുക്കാനുള്ള ഫാമിലി ഫോട്ടോ പോയിന്‍റ് തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്.

പ്രമോദ് നാരായണ്‍ എംഎല്‍എ ബ്ലോക്ക്തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. പ്രകാശ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡന്‍റ് കെ.എസ്. ഗോപി വിശിഷ്ടാതിഥിയാകും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീതി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

പഞ്ചായത്ത്തല പ്രവേശനോത്സവങ്ങൾ പുല്ലൂപ്ര ഗവ. എല്‍പി സ്‌കൂളില്‍ റാന്നി - അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജിയും എംഡി എല്‍പി സ്‌കൂളില്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റൂബി കോശിയും ഇടമുറി ഗവ. എച്ച്എസിൽ ‍ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മനോജും പെരുനാട് എച്ച്എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. മോഹനനും ഉദ്ഘാടനം ചെയ്യും.

പ്രവേശനോത്സവത്തിന് ഹരിതച്ചട്ടം ബാധകം

പത്തനംതിട്ട: സ്‌കൂള്‍, അങ്കണവാടി പ്രവേശനോത്സവങ്ങള്‍, പരിസ്ഥിതി ദിനാഘോഷം എന്നിവ ഹരിതചട്ടം പാലിച്ചു നടത്തണമെന്ന നിര്‍ദ്ദേശവുമായി പത്തനംതിട് ജില്ലാ ശുചിത്വ മിഷന്‍.
ഇതു സംബന്ധിച്ച് പരിശോധനകള്‍ നടത്താനും നടപടികള്‍ സ്വീകരിക്കാനും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ നിര്‍ദേശം നല്‍കി.

സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള ബിന്നുകളും മറ്റു മാലിന്യസംസ്‌കരണ സംവിധാനങ്ങളും പ്രവര്‍ത്തന സജ്ജമാണോയെന്ന് പരിശോധനകള്‍ നടന്നുവരികയാണ്.

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കംമ്പോസ്റ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്വന്തം പൂന്തോട്ടം സ്വന്തം കമ്പോസ്റ്റ് കാമ്പയിന്‍ പരിപാടി സംഘടിപ്പിക്കാനും ശുചിത്വ മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശുചിത്വം-മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതതു മേഖലകളില്‍ ക്ലാസുകളും പരിശോധനകളും നടക്കും.