അടൂര്‍: ഏഴംകുളത്ത് ഗൂഗിള്‍ മാപ്പ് നോക്കി വന്ന കാര്‍ യാത്രികന്‍ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച രാത്രി 11ഓടെ ഏഴംകുളം ട്രാഫിക് സിഗ്‌നലിലാണ് അപകടമുണ്ടായത്. കൈപ്പട്ടൂര്‍-ഏഴംകുളം റോഡിലൂടെ കൊല്ലത്തിനു പോകുന്നതിനു വന്ന യാത്രക്കാരനായിരുന്നു കാറിലുണ്ടായിരുന്നത്. വഴി നിശ്ചയമില്ലാത്തതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു സഞ്ചാരം.

അടുത്തയിടെ പണി തീര്‍ന്നുകിടന്ന റോഡിലൂടെ വന്ന യാത്രികന് ഏഴംകുളത്ത് നാലു റോഡുകള്‍ സംഗമിക്കുന്ന കവലയുണ്ടെന്ന് മനസിലായില്ല. കൊടുമണ്‍ ഭാഗത്തുനിന്ന് വേഗത്തില്‍ വന്ന് കെപി റോഡിലേക്ക് കയറിയ വാഹനത്തില്‍ പത്തനാപുരം റൂട്ടിലൂടെ വന്ന തമിഴ്നാട് രജിസ്ട്രേഷന്‍ ലോറി ഇടിക്കുകയായിരുന്നു.

ഉപറോഡില്‍നിന്നു വന്നുകയറിയ വാഹനം കണ്ട് ലോറി ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും കാറില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകർന്നു.

കൈപ്പട്ടൂര്‍-ഏഴംകുളം റോഡില്‍നിന്ന് കെപി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സിഗ്‌നല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇവിടെ നേരത്തേ വേഗനിയന്ത്രണത്തിന് ഹമ്പ് ഉണ്ടായിരുന്നു. റോഡ് നവീകരിച്ചതോടെ ഹമ്പ് ഇല്ലാതായി. സിഗ്‌നല്‍ ബോര്‍ഡുകളും സ്ഥാപിച്ചു വരുന്നതേയുള്ളൂ.