അടൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ ആലസ്യത്തിലായിരുന്ന സ്‌കൂള്‍ വിപണി ഇന്നലെ ഉണര്‍ന്നു. ഞായറാഴ്ചയായിരുന്നിട്ടും വിപണികള്‍ ഇന്നലെ സജീവമായിരുന്നു.

സ്‌കൂള്‍ തുറക്കലിനോടനുബന്ധിച്ച് ബാഗുകള്‍, കുട, ചെരിപ്പ്, നോട്ട്ബുക്കുകള്‍, മഴക്കോട്ട് തുടങ്ങിയവ വാങ്ങാനുള്ള തിരക്ക് ഇന്നലെ എല്ലായിടത്തുമുണ്ടായി.

സ്‌കൂള്‍ തുറക്കല്‍ മുന്നില്‍ക്കണ്ട് പ്രത്യേക വിപണികള്‍ ഒരുക്കിയിരുന്നവര്‍ക്കും ഇന്നലെയാണ് വില്പന ലഭിച്ചത്.

പലരും ഡിസ്‌കൗണ്ട് നിരക്കിലാണ് സാധനങ്ങള്‍ വിറ്റഴിച്ചത്. വസ്ത്രശാലകളിലും തിരക്കുണ്ടായി. റെഡിമെയ്ഡ് യൂണിഫോമുകള്‍ വാങ്ങാനുള്ളവരുടെ തിരക്കും ഉണ്ടായി.