പത്തനംതിട്ട: പുത്തൻ പുസ്തകം കൈയിലെത്തിയപ്പോൾ അതിലെ രചന നിർവഹിച്ചവരിൽ നമ്മുടെ സ്വന്തം സാറന്മാരുമുണ്ടെന്ന കാര്യം മറക്കണ്ട കേട്ടോ.. ചില പുസ്തകങ്ങളുടെ പുറംചട്ടയും ഉള്ളിലെ ചിത്രങ്ങളുമൊക്കെ നമ്മുടെ സ്വന്തം കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്‍റേതുമാണ്.

പുതിയ അധ്യയന വർഷത്തിൽ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള പാഠപുസ്‌തകങ്ങൾ രചിക്കാൻ ഇക്കുറി പത്തനംതിട്ടയിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട സംഘത്തിൽ പത്തനംതിട്ടക്കാരായ പത്തോളം അധ്യാപകർ ഉണ്ടായിരുന്നു. പാഠപുസ്തക രചനാ സമിതികളിൽ പത്തനംതിട്ട ജില്ലയ്ക്ക് ഇത്രയധികം പ്രാതിനിധ്യം ഇതിനു മുന്പു ലഭിച്ചിട്ടില്ല.

നാലാം ക്ലാസിലെ മലയാളവും ഗണിതവും ആറാം ക്ലാസിലെ സയൻസും മലയാളവും എട്ടാം ക്ലാസിലെ ഇംഗ്ലീഷും കേരളപാഠാവലിയും പത്താംക്ലാസിലെ സംസ്‌കൃതം എന്നീ പുസ്‌തകങ്ങളുടെ രചനയിലാണ് നമ്മുടെ അധ്യാപകരും പങ്കാളികളായത്‌. കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ജി. ശ്രീരഞ്‌ജു, റാന്നി പഴവങ്ങാടി ഗവ. യുപി സ്‌കൂളിലെ എഫ്‌. അജിനി, റാന്നി വരവൂർ ഗവ. യുപിഎസിലെ ജെ. ജയശ്രീദേവി,

ചന്ദനക്കുന്ന്‌ മൂലൂർ സ്‌മാരക ഗവ. യുപി സ്‌കൂളിലെ ഐശ്വര്യ സോമൻ, പൊങ്ങലടി എസ്‌വിഎച്ച്‌എസിലെ പ്രജിത്‌ പ്രസന്നകുമാർ, അടൂർ പന്നിവിഴ സെന്‍റ് തോമസ്‌ വിഎച്ച്‌എസ്‌എസിലെ ശ്രീജിത്ത്‌ എസ്‌. ചന്ദ്രൻ, പത്തനംതിട്ട സെന്‍റ് മേരീസ്‌ എച്ച്‌എസിലെ ബിനു കെ സാം, മാങ്കോട് ഗവ . ഹയർ സെക്കൻഡറി സ്കൂളിലെ എസ്. സൗമ്യ, കോന്നി സ്വദേശിയും കായംകുളം എംഎസ്എം എച്ചഎസ്എസ് അധ്യാപികയുമായ ഡോ.ആർ. പ്രിയ, പത്തനംതിട്ട കൊന്നമൂട് സ്വദേശിയും കാച്ചാണി ഗവ. എച്ച്എസ്എസ് അധ്യാപികയുമായ നെജീന നാസർ എന്നിവരാണ് എൽപി, യുപി സ്‌കൂളുകളിലെ പുസ്‌തകരചനയിൽ പങ്കുചേർന്നത്‌.

രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളാണ് ഇക്കുറി മാറിയത്. പിന്നിട്ട കാലത്തെ പ്രതിസന്ധികളുടെ ഓർമപ്പെടുത്തലും അവയെ തരണം ചെയ്യാൻ പഠിപ്പിക്കലുമാണ്‌ നാലാം ക്ലാസിലെ മലയാളം പാഠപുസ്‌തകമെന്ന്‌ അധ്യാപകർ പറഞ്ഞു. കഴിഞ്ഞ വർഷം ആറാം ക്ലാസിലെ സയൻസ്‌ പുസ്‌തകത്തിൽ കുട്ടികൾക്ക്‌ കഠിനമായ ചില പാഠഭാഗങ്ങൾ ഉണ്ടായിരുന്നത്‌ ഒഴിവാക്കിയിട്ടുണ്ട്‌.

ഒന്നാം ഭാഷയായി മലയാളം എടുക്കാത്തവർക്കും കൂടുതൽ സഹായകമാകുന്ന നിലയിലാണ് മലയാളം പാഠങ്ങളുടെ അവതരണം. ഗണിതപുസ്‌തകങ്ങളിൽ ഭിന്ന നിലവാരക്കാരായ കുട്ടികളെ പരിഗണിച്ച്‌ അവർക്കിഷ‌്ടപ്പെടുന്ന പഠന സന്ദർഭങ്ങൾ തയാറാക്കിയിട്ടുണ്ട്‌.

നിർമിതബുദ്ധിയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്നതാണ് എട്ടാംക്ലാസിലെ ഇംഗ്ലീഷ്‌ പുസ്‌തകം. ശാസ്‌ത്രവും വിവര സാങ്കേതിക വിദ്യയും ഉൾപ്പെടുത്തി തൊഴിൽ സാധ്യതയും വർധിപ്പിക്കുന്നതാണ് ‌ പത്താം ക്ലാസിലെ സംസ്‌കൃതം (ഓറിയന്‍റഡ്‌) പുസ്‌തകം.

പുസ്തകങ്ങൾ പ്രിന്‍റ് ചെയ്യുന്നതിനു മുന്പായി അധ്യാപക പരിശീലകർക്ക് നൽകി ചർച്ച ചെയ്തിരുന്നു. പിന്നാലെ അധ്യാപക പരിശീലനങ്ങളും നടന്നു. പരിശീലന വേദികളിൽ പരാതികൾക്കധികം ഇടനൽകാതെയാണ് ഇത്തവണ രചനകൾ നടത്തിയതെന്നത് അഭിമാനകരമെന്ന് അധ്യാപകർ പറഞ്ഞു.