പുല്ലാട്: നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനെയും വ്യാപാരിയെയും കാൽനട യാത്രക്കാരെയും ഇടിച്ചു. ഇന്നലെ രാത്രി 7.45 ന് കോഴഞ്ചേരി - കോട്ടയം പാതയിൽ പുല്ലാടിനും വടക്കേ കവല ജംഗ്ഷനും മധ്യേയാണ് അപകടം.

പുല്ലാട് ജംഗ്ഷനിൽ നിന്ന് അമിത വേഗത്തിൽ വന്ന വാഗൺ ആർ കാറാണ് എതിർ ദിശയിൽ നിന്ന് വന്ന സ്കൂട്ടർ യാത്രികനായ കുളനട സ്വദേശി ആർ. രാഹുലിനെ (28) ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇതുവഴി വന്ന കെഎസ്ആർടിസി ബസിലാണ് രാഹുലിനെ ആശുപത്രിയിലെത്തിച്ചത്.

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചശേഷം പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. റോഡിന്‍റെ വശത്ത് മരച്ചീനി കച്ചവടം നടത്തുന്നയാളെയും കാർ ഇടിച്ചു. ഇതിനു മുന്പ് കാൽനട യാത്രക്കാരെയും കാൽ ഇടിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.