പന്തളം: ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോരുത്തരുടെയും ഉത്തരവാദിത്വമായി കണ്ട് ഇടവകാംഗങ്ങളും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ആറ്റുവ സെന്‍റ് ബര്‍സൗമ ഓര്‍ത്തഡോക്സ് പള്ളിയുടെ നവീകരിച്ച ദേവാലയത്തിന്‍റെ കൂദാശയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചും സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കണം. ലഹരിക്കടിമപ്പെട്ടുപോയവരുടെ മാനസിക രൂപാന്തരത്തിനാണ് ശ്രമിക്കേണ്ടത്. പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടിക്കൊടുക്കാന്‍ നമുക്ക് കഴിയണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ, ഫാ. തോമസ് വര്‍ഗീസ് അമയില്‍, ഫാ. പി.കെ. കോശി, ഫാ. നൈനാന്‍ വി. ജോര്‍ജ്, ഇടവക വികാരി ഫാ. ജോണ്‍ പി. ഉമ്മന്‍, ട്രസ്റ്റി സൈമണ്‍ പി. ജോണ്‍, എ. കോശി ജോണ്‍, സി.കെ. റെജി എന്നിവര്‍ പ്രസംഗിച്ചു.