റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ വികസനത്തിനായി ഏഴു കോടി രൂപ അനുവദിച്ചതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നവകേരള സദസില്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച വികസന പദ്ധതികളുടെ പട്ടികയില്‍ നിന്നാണ് പെരുന്തേനരുവി ടൂറിസം പദ്ധതി തെരഞ്ഞെടുത്തത്.

പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ചുള്ള ബൃഹത്തായ ടൂറിസം പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ചുള്ള പദ്ധതി ഇരു പഞ്ചായത്തുകളുടെയും സമഗ വികസനത്തിന് വഴിതെളിക്കും. പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തി പ്രകൃതിയുടെ വന്യസൗന്ദര്യം ആസ്വദിച്ചു പോകുന്നത്.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇവിടെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട്, കുട്ടികളുടെ കളിസ്ഥലം, അരുവിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകള്‍, കൈവരികള്‍, രണ്ടു കെട്ടിടങ്ങള്‍, വെള്ളച്ചാട്ടം ദൂരെനിന്ന് വീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. അരുവിയിലേക്ക് വളഞ്ഞ് വാഹനം ഇറങ്ങുന്ന റോഡിലെ കൊടും വളവും കുത്തിറക്കവും വീതികൂട്ടി സൗകര്യപ്രദമാക്കിയിട്ടുണ്ട്. അമിനിറ്റി സെന്‍ററും ഭക്ഷണശാലയും താമസിക്കാനുള്ള മുറികളും നിലവിലുണ്ട്.

ടൂറിസം പദ്ധതിയുടെ സമഗ്ര വികസനമാണ് പുതുതായി ലക്ഷ്യമിടുന്നത്. വെള്ളച്ചാട്ടം തൊട്ടുമുകളില്‍ നിന്നു കാണത്തക്ക വിധമുള്ള കണ്ണാടി നടപ്പാലം, സുരക്ഷാ സംവിധാനങ്ങള്‍, പൂന്തോട്ടം, പ്രകൃതിയുടെയും നദിയുടെയും സൗന്ദര്യം ആസ്വദിച്ചുകൊണ്ട് നദീതീരത്തുകൂടിയുള്ള നടപ്പാത എന്നിവയെല്ലാം പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം വകുപ്പിനാണ് നിര്‍മാണച്ചുമതല. പഞ്ചായത്തും ഇറിഗേഷന്‍ വകുപ്പും സ്ഥലം ലഭ്യമാക്കുന്നതോടെ നിര്‍മാണം ആരംഭിക്കാനാകുമെന്ന് എംഎല്‍എ പറഞ്ഞു.