തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പന്നായി-തേവേരി റോഡിന്‍റെ നിര്‍മാണത്തിന് ഏഴു കോടി രൂപ അനുവദിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.

നവകേരള സദസിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ ആയിരം കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ എല്ലാ മണ്ഡലത്തിലും ഏഴു കോടി വീതം എന്ന കണക്കില്‍ 35 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാരുടെ നിര്‍ദേശം കണക്കിലെടുത്താണ് പദ്ധതികള്‍ തയാറാക്കി അനുമതി നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പാണ് ഉത്തരവിട്ടിട്ടുള്ളത്.

ചെറിയ വെള്ളപ്പൊക്കം പോലും സാരമായി ബാധിക്കുന്ന പന്നായി-തേവേരി റോഡിന്‍റെ പുനര്‍നിര്‍മാണത്തോടെ മഴക്കാലത്തുണ്ടാകുന്ന യാത്രാക്ലേശത്തിന് പരിഹാരമാകും. ചെറിയ മഴയ്ക്കു പോലും വെള്ളം കയറി മുങ്ങിപ്പോകുന്ന റോഡിലെ താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടുയര്‍ത്തി മെച്ചപ്പെട്ട രൂപത്തില്‍ ടാറിംഗ് നടത്തണമെന്നാണ് എംഎല്‍എ നവകേരള സദസില്‍ ആവശ്യപ്പെട്ടിരുന്നത്.

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിര്‍മാണച്ചുമതല.