പത്തനംതിട്ട: ‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ പുതുവര്‍ഷത്തിന്‍ പൂന്തോപ്പില്‍’ എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ സ്‌കൂളുകളില്‍ ഇന്ന് പ്രവേശനോത്സവം നടക്കുമ്പോള്‍ ഗാനരചയിതാവ് സ്വന്തം ജില്ലക്കാരിയെന്നതില്‍ അഭിമാനിക്കാം. അടൂര്‍ സ്വദേശി ഭദ്ര ഹരിയുടെ ഗാനമാണ് ഇക്കുറി പ്രവേശനോത്സവത്തിനായി തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരു വിദ്യാര്‍ഥിനി തന്നെ ഗാനം എഴുതി നല്‍കുന്നത്.

കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഭദ്ര എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചിരുന്നു. പിന്നാലെയാണ് സ്‌കൂള്‍ പ്രവേശനോത്സവ ഗാനം തെരഞ്ഞെടുത്ത വിവരവും അറിഞ്ഞത്. ഇരട്ടിമധുരത്തിന്‍റെ ആവേശത്തിലാണ് കുടുംബം. താമരക്കുടി സ്‌കൂളിലെ അധ്യാപികയാണ് ഭദ്രയുടെ മാതാവ് സുമ. അച്ഛന്‍ ഹരീന്ദ്രനാഥ് അടൂര്‍ താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്. കുടുംബം ഇപ്പോള്‍ കൊട്ടാരക്കയിലാണ് താമസം. ഏക സഹോദരി: ധ്വനി ഹരി.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ഭദ്ര ഗാനം രചിച്ചത്. വിജ്ഞാപനം കണ്ടാണ് വരികള്‍ എഴുതി അയച്ചത്. കേരളത്തിന്‍റെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസചരിത്രം ഉള്‍ക്കൊള്ളിച്ച് എഴുതാനായിരുന്നു നിര്‍ദേശം. ഗാനത്തിന്‍റെ വീഡിയോയില്‍ കുറച്ചു രംഗം അഭിനയിക്കാനുള്ള ഭാഗ്യവും ഭദ്രയെ തേടി എത്തിയിരുന്നു.

ഭദ്ര ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വീട്ടിലെത്തി അനുമോദിച്ചു. ഭദ്രയുടെ കവിതകളില്‍ പ്രകൃതിയുടെ മനോഹര ബിംബങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഭദ്രയുടെ കവിതകള്‍ ആദ്യ വായനയില്‍ നമ്മെ ആകര്‍ഷിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

തന്‍റെ 15 കവിതകള്‍ ഉള്‍പ്പെടുത്തി മഴത്തുള്ളി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ധനുമാസ പൗര്‍ണമി എന്ന കവിതാ സമാഹാരം ഡെപ്യൂട്ടി സ്പീക്കറിന് ഭദ്ര സമ്മാനിച്ചു. ഭദ്രയുടെ അച്ഛന്‍ ഹരീന്ദ്രനാഥ്, അമ്മ സുമ, എറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ് അമ്പാടി, അനില്‍ പൂതക്കുഴി, കെ. സുനില്‍ ബാബു എന്നിവരും സന്നിഹിതരായിരുന്നു.