Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പട്ടിണിപ്പാവങ്ങൾ വോട്ട് ചെയ്താൽ മതിയോ?
Wednesday, January 11, 2023 10:53 PM IST
പാവപ്പെട്ടവരും ക്രിക്കറ്റ് പ്രേമികളുമായ യുവാക്കളെ അവഹേളിക്കുകയും, ഒപ്പം യുവാക്കൾക്കുവേണ്ടി എന്തോ ചെയ്തെന്ന് അവകാശപ്പെടുന്ന സ്വന്തമാളുകളുടെ ശന്പളം ഇരട്ടിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് ഇതൊന്നും ചിന്താവിഷയമാകുന്നുമില്ല.
പാവപ്പെട്ടവരെ കണ്ടാൽ ഹാലിളകുന്ന മന്ത്രിയുടെ ഏറ്റവും പുതിയ മഹദ്വചനമാണ് “പട്ടിണി കിടക്കുന്നവർ കളി കാണണ്ട’’എന്ന പ്രസ്താവന. തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ടിക്കറ്റിന്റെ വിനോദനികുതി കൂട്ടിയ സംഭവത്തെ ന്യായീകരിക്കവെയാണ്, പട്ടിണി കിടക്കുന്നവർ കളി കാണേണ്ടെന്ന് കഴിഞ്ഞദിവസം കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉപദേശിച്ചത്. വിഴിഞ്ഞത്തു സമരം നടത്തിയ പട്ടിണിപ്പാവങ്ങളെയും അവരുടെ നേതാക്കളെയും ചവിട്ടിക്കൂട്ടാൻ മുന്നിലുണ്ടായിരുന്ന മന്ത്രിയോടു നന്ദികേടു കാണിക്കാൻ പാർട്ടിക്കോ സർക്കാരിനോ സാധിക്കില്ലല്ലോ. അതുകൊണ്ടാവാം മന്ത്രിക്കൊപ്പം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ന്യായീകരണവുമായി രംഗത്തെത്തിയത്. പറഞ്ഞതു കമ്യൂണിസ്റ്റുകളായതുകൊണ്ട് പട്ടിണിപ്പാവങ്ങൾക്കു വേവലാതി വേണ്ട!
കഴിഞ്ഞ വർഷം അഞ്ചു ശതമാനമായിരുന്ന വിനോദനികുതിയാണ് ഇത്തവണ 12 ശതമാനമാക്കിയത്. ജിഎസ്ടി കൂടാതെയാണിത്. ജിഎസ്ടികൂടി ചേരുന്പോൾ നികുതി മാത്രം 30 ശതമാനമാകും. ഇതോടെ ആയിരം രൂപ വിലയുള്ള ടിക്കറ്റിന് 120 രൂപ നികുതിയായി നൽകേണ്ടിവരും. രണ്ടായിരം രൂപയുടെ ടിക്കറ്റിന് 260 രൂപയാണ് അധികമായി നൽകേണ്ടിവരിക. സെപ്റ്റംബറിൽ നടന്ന ട്വന്റി20 മത്സരത്തിൽ 1,500 രൂപയും 2,750 രൂപയുമായിരുന്ന ടിക്കറ്റ് നിരക്ക് ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷൻ 1000, 2000 എന്നിങ്ങനെ കുറച്ചിരുന്നു. എന്നാൽ സർക്കാരാകട്ടെ വിനോദനികുതി കൂട്ടി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറയുന്നതിനനുസരിച്ചു നികുതി കൂട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിനെ പാവങ്ങളുടെ പേരിൽ ആണയിട്ടു വിമർശിക്കുന്നവർക്ക് ഇതിനൊന്നും ഒരുളുപ്പുമില്ല. ഈ നിരക്കുവർധന സാധാരണക്കാർക്ക് ടിക്കറ്റെടുത്തു കളി കാണാൻ ബുദ്ധിമുട്ടാകില്ലേയെന്ന വിമർശനത്തിനാണ് മന്ത്രിയുടെ അഹന്തനിറഞ്ഞ പ്രതികരണം.
“സർക്കാരിന് ലഭിക്കേണ്ട പണം ലഭിക്കണം. കൈയിൽ പണമില്ലാത്തവർ ക്രിക്കറ്റ് കളി കാണേണ്ടെന്നു വച്ചാൽ മതി. വിനോദനികുതി കുറയ്ക്കില്ല. കഴിഞ്ഞ മത്സരത്തിൽ നികുതിയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ ടിക്കറ്റുനിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടുപോയി. ജീവിതത്തിൽ ഇതുവരെ ടിക്കറ്റ് എടുത്ത് കളി കാണാത്തവരാണ് ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നികുതിപ്പണം കായികമേഖലയിൽ തന്നെ സർക്കാർ പ്രയോജനപ്പെടുത്തും.’’ അവഹേളനം വിവാദമായതോടെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് പിന്നീട് മന്ത്രി പറഞ്ഞത്. ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഉയർന്ന നിരക്ക് സാധാരണക്കാർക്കു താങ്ങാനാവുന്നതല്ലെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം നിന്ന നിൽപ്പിൽ സാധാരണക്കാരുടെ വക്താവാകുകയും ചെയ്തു.
നികുതി വർധിപ്പിക്കുന്നതു സാധാരണക്കാർക്കും ദരിദ്രർക്കുമൊന്നും ഇവിടെ പുത്തരിയല്ല. ക്രിക്കറ്റ് ടിക്കറ്റിന്റെ നികുതി വർധന അതിലൊന്നു മാത്രമാണ്. നികുതിനിരക്കു വർധനയുടെകൂടെ പാവപ്പെട്ടവന്റെ മുഖത്തു നിങ്ങളൊന്നു പ്രഹരിച്ചില്ലേ, ഒരു ബൂർഷ്വാസി മോഡൽ പുച്ഛത്തോടെ. അതു മോശമായിപ്പോയെന്നേ പറഞ്ഞുള്ളൂ. ഇതുതന്നെയായിരുന്നു നിങ്ങൾ വിഴിഞ്ഞത്തും പ്രകടിപ്പിച്ചത്. അവിടെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളോടു നിങ്ങൾ പ്രകടിപ്പിച്ച പുച്ഛം മറക്കാറായിട്ടില്ല. വിഴിഞ്ഞം പുനരധിവാസ പദ്ധതി സമയത്തു നടപ്പാക്കാത്തതിനാൽ പെരുവഴിയിലായ മനുഷ്യരാണ് അവിടെ സമരത്തിനിറങ്ങിയത്. പക്ഷേ, വികസനപ്രവർത്തനങ്ങൾ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്നാണ് വിഴിഞ്ഞം സീ പോർട്ട് കന്പനിയുടെ പരിപാടിയിൽ മന്ത്രി പ്രസംഗിച്ചത്. രാജ്യം ഇത് അനുവദിക്കില്ലെന്നു പറഞ്ഞ് തന്ത്രപരമായി സമരക്കാർക്കെതിരേ ധ്രുവീകരണം നടത്താനും മടിച്ചില്ല. തങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച മന്ത്രിക്കെതിരേ അതേ ശൈലിയിൽ പ്രതികരിക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്കു തെറ്റുപറ്റിയതെന്നും ക്ഷമിക്കണമെന്നും സമരക്കാരുടെ നേതാവ് പറഞ്ഞെങ്കിലും മന്ത്രി വഴങ്ങിയില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടോളാനായിരുന്നു മറുപടി. പ്രകോപനമുണ്ടാക്കി പ്രതികരിപ്പിച്ചു മന്ത്രി കാര്യം കണ്ടു. അതേസമയം, അഹന്തയും ധാർഷ്ട്യവും കൂട്ടിക്കലർത്തി ഇപ്പോൾ നടത്തിയിരിക്കുന്ന പരാമർശത്തിൽ മാപ്പു പറയാനുള്ള മര്യാദപോലും മന്ത്രി കാണിച്ചിട്ടുമില്ല. പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണയുള്ളവർക്ക് അതിന്റെ ആവശ്യമില്ലല്ലോ. കൈയിൽ പണമില്ലാത്ത പാവങ്ങൾക്കാണെങ്കിൽ ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയത്തുമില്ല.
രാജ്യസ്നേഹവും രാജ്യദ്രോഹവും ഏറ്റവും കൂടുതൽ ദുരുപയോഗിക്കപ്പെടുന്ന കാലമാണിത്. ഇതേ വാക്കുകൾ ഉപയോഗിച്ച് ഇരകളാകാനും തരം കിട്ടിയാൽ വേട്ടക്കാരനാകാനുമുള്ള ഈ രാഷ്ട്രീയ മെയ്വഴക്കം മന്ത്രിക്കു ഭൂഷണമായിരിക്കാം. പക്ഷേ, മന്ത്രിയെയും മന്ത്രിയെ ന്യായീകരിക്കുന്നവരെയും അപ്പടി വിഴുങ്ങാൻ മലയാളികളത്രയും നിങ്ങളുടെ ആരാധകരൊന്നുമല്ല. പാവപ്പെട്ടവരും ക്രിക്കറ്റ് പ്രേമികളുമായ യുവാക്കളെ അവഹേളിക്കുകയും, ഒപ്പം യുവാക്കൾക്കുവേണ്ടി എന്തോ ചെയ്തെന്ന് അവകാശപ്പെടുന്ന സ്വന്തമാളുകളുടെ ശന്പളം ഇരട്ടിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് ഇതൊന്നും ചിന്താവിഷയമാകുന്നുമില്ല. കൈയിൽ കാശില്ലാത്തവർ ചിന്തിക്കട്ടെ.
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
Latest News
വീട്ടിലേക്ക് മടങ്ങാൻ; ബാഴ്സ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മെസിയുടെ പിതാവ്
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് എൻഡിആർഎഫ്
തിരുവനന്തപുരം ആര്യശാലയിൽ തീപിടിത്തം
ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
Latest News
വീട്ടിലേക്ക് മടങ്ങാൻ; ബാഴ്സ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മെസിയുടെ പിതാവ്
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് എൻഡിആർഎഫ്
തിരുവനന്തപുരം ആര്യശാലയിൽ തീപിടിത്തം
ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top