കാസര്‍ഗോഡ്: ആറുവര്‍ഷം മുമ്പ് ജീവനക്കാര്‍ വാങ്ങിയ അഡ്വാന്‍സ് തുക പോലും തിരിച്ചടയ്ക്കാതെ കാസര്‍ഗോഡ് മുനിസിപ്പല്‍ ഓഫീസില്‍ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേട്.

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍നിന്നു 2019 മുതല്‍ ജീവനക്കാര്‍ക്ക് നല്‍കിയ അഡ്വാന്‍സ് തുകയില്‍ 15 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കുകയോ ബില്ല് ഹാജരാക്കുകയോ ചെയ്താതെ ക്രമക്കേട് നടത്തിയതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ കാലാകാലങ്ങളില്‍ നടപടി സ്വീകരിക്കേണ്ട മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെ ഒത്താശയോടെയാണ് അഡ്വാന്‍സ് തുക തിരിച്ചടപ്പിക്കാത്തതെന്നും ആരോപണമുയര്‍ന്നിരുന്നു.

മുനിസിപ്പാലിറ്റി ഓഫീസില്‍നിന്നു ജീവനക്കാര്‍ക്ക് അടിയന്തര ഓഫീസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അഡ്വാന്‍സ് തുക നല്‍കാറുണ്ട്. ഈ തുക മൂന്നു മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കുകയോ പ്രസ്തുത തുക ചെലവഴിച്ചതിനുള്ള ബില്‍ ഹാജരാക്കുകയോ ചെയ്യണമെന്നും അല്ലാത്ത പക്ഷം പ്രസ്തുത തുകയ്ക്ക് 18 ശതമാനം പലിശസഹിതം ജീവനക്കാരന്‍ തിരിച്ചടയ്ക്കണമെന്നുമാണ് ചട്ടം.


ആരോപണങ്ങള്‍ പരിശോധിക്കുന്നതിനായി വിജിലന്‍സ് ഇന്നലെ മുനിസിപ്പാലിറ്റിയില്‍ മിന്നല്‍ പരിശോധന നടത്തി. രാവിലെ 11ന് ആരംഭിച്ച മിന്നല്‍ പരിശോധന വൈകുന്നേരം നാലിന് അവസാനിച്ചു.

മിന്നല്‍ പരിശോധനയില്‍ കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി 2020-2025 കാലയളവില്‍ ജീവനക്കാര്‍ക്ക് അഡ്വാന്‍സായി അനുവദിച്ച 37,21,088 രൂപയുടെ നിശ്ചിത ബില്ല് ഹാജരാക്കിയതായോ തുക പലിശ സഹിതം തിരിച്ച് പിടിച്ചതായോ കാണപ്പെട്ടില്ല. കണ്ടെത്തിയ ക്രമക്കേടുകളില്‍ വിശദ പരിശോധന തുടരും.