ലിവിയയെ കബളിപ്പിച്ചത് നൈജീരിയക്കാരൻ
Sunday, June 15, 2025 1:49 AM IST
തൃശൂർ: ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കാൻ കച്ചകെട്ടിയിറങ്ങിയ ലിവിയ ജോസിനെ ശരിക്കും പറ്റിച്ചത് എൽഎസ്ഡി സ്റ്റാന്പുകൾ നൽകിയ നൈജീരിയക്കാരൻ. നൈജീരിയൻ സ്വദേശിയുടെ കൈയിൽനിന്നാണ് ലിവിയ മയക്കുമരുന്ന് വിലകൊടുത്തു വാങ്ങിയത്.
ഒറിജിനൽ മയക്കുമരുന്നാണെന്ന് കരുതിയാണ് ഇവർ ഇത് വാങ്ങിയത്. എന്നാൽ, കേസിനെത്തുടർന്നു നടത്തിയ രാസപരിശോധനാഫലം വന്നപ്പോഴാണ് താൻ വാങ്ങിയ മയക്കുമരുന്നു സ്റ്റാന്പ് വ്യാജനായിരുന്നെന്ന് ലിവിയ അറിഞ്ഞത്.
ഈ അപ്രതീക്ഷിത ട്വിസ്റ്റാണ് തുടരന്വേഷണത്തിലേക്കു നയിച്ചതും ലിവിയയുടെ അറസ്റ്റിലേക്ക് എത്തിയതും. പതിനായിരം രൂപയ്ക്കാണ് നൈജീരിയക്കാരനിൽനിന്നു ലഹരി സ്റ്റാന്പിന്റെ പ്രിന്റൗട്ട് ലിവിയ വാങ്ങിയത്.