തൃശൂർ: ഇറാനെതിരായ ഇസ്രേലി ആക്രമണം ലോകസമാധാനത്തിനു ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം സ്ഫോടനാത്മകമായ വിവരങ്ങളാണു പുറത്തുവരുന്നത്. ഇറാനു നേരേയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ല.

പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്‌ട്രമാണ് ഇസ്രയേൽ. ലോകത്ത് സാധാരണഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാടാണ് ഇസ്രയേലിന്. അവരുടെ നടപടി ലോകസമാധാനത്തിനു ഭീഷണിയാണ്.

അമേരിക്കയുടെ പിന്തുണയിൽ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് അവർ പുലർത്തുന്നത്. സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിർക്കാനും അപലപിക്കാനും തയാറാകണമെന്ന് മുഖ്യമന്ത്രി തൃശൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.


അഹമ്മദാബാദ് വിമാനദുരന്തത്തിൽ വിശദമായ പരിശോധന വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിദാരുണ സംഭവമെന്നും ദുരന്തകാരണം കണ്ടെത്തി തുടർനടപടികൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.