നിലന്പൂർ: ഒന്പത് വർഷത്തെ ഭരണനേട്ടം പറഞ്ഞ് നിലന്പൂരിൽ വോട്ടുപിടിക്കാൻ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വെല്ലുവിളി.

ഭരണനേട്ടമായി ഒന്നും പറയാനില്ലാത്തതിനാൽ വീടുകളിൽ കയറി പച്ചയ്ക്ക് വർഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലന്പൂരിൽ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.

ജനദ്രോഹ ഭരണത്തിന്‍റെ ഇരകൾ ഓരോ വീട്ടിലുമുണ്ട്. അവർ തെരഞ്ഞെടുപ്പിൽ വോട്ട് കൊണ്ട് തിരിച്ചടി നൽകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മുഖ്യമന്ത്രി പലസ്തീനെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പലസ്തീൻ വിഷയം ഉയർത്തിയതിനു ശേഷം ഇതുവരെ വാ തുറന്നിരുന്നില്ല. പലസ്തീൻ വിഷയം ഉയർത്തി ന്യൂനപക്ഷ വോട്ട് തട്ടാൻ ശ്രമിച്ചു.


അതു വിജയിക്കാതെ വന്നപ്പോൾ മലപ്പുറത്തുകാരെ തീവ്രവാദികളും കള്ളക്കടത്തുകാരുമാക്കി മുഖ്യമന്ത്രി അഭിമുഖം നൽകിയെന്നും സതീശൻ ആരോപിച്ചു.