നീറ്റ് 2025: കേരളത്തിലെ ഒന്നാം സ്ഥാനം പാലാ ബ്രില്ല്യന്റിന്
Sunday, June 15, 2025 1:49 AM IST
പാലാ: ഓൾ ഇന്ത്യ മെഡിക്കൽ (നീറ്റ്) പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലെ ഡി.ബി. ദീപ്നിയ. 720ൽ 643 മാർക്ക് നേടി അഖിലേന്ത്യാതലത്തിൽ 109-ാം റാങ്ക് നേടിയ ദീപ്നിയ അഖിലേന്ത്യാ തലത്തിൽ പെണ്കുട്ടികളുടെ വിഭാഗത്തിൽ 18-ാം സ്ഥാനം നേടി.
കോഴിക്കോട് കുട്ടോത്ത് അധ്യാപക ദന്പതികളായ പള്ളിക്കൽ മീതൽ പി.എം. ദിനേശൻന്റെയും എം.പി. ബിജിയുടെയും മകളാണ്. കുട്ടോത്ത് ആവള ജിഎച്ച്എസ്എസിൽനിന്നു പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീപ്ദേവ് ഏകസഹോദരനാണ്.
മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ നീറ്റ് പരിശീലനം നേടിയ കെ.പി. ഷെഫിൻ മൻസൂറിനാണ് കേരളത്തിലെ രണ്ടാം സ്ഥാനം. 720ൽ 633 മാർക്ക് നേടിയ ഷെഫിന് അഖിലേന്ത്യാതലത്തിൽ 200-ാം റാങ്കാണ്. മലപ്പുറം വലിയപറന്പ് പട്ടർതൊടി വീട്ടിൽ എൻജിനിയറായ മൻസൂർ അലിയുടെയും ഷാജിറാ സീമയുടെയും മകനാണ്. ഡോ. ഷെസിൻ മൻസൂർ സഹോദരനാണ്.
632 മാർക്കോടെ ഓൾ ഇന്ത്യ 213-ാം റാങ്ക് നേടിയ സബീഹാ ബായ് കേരളത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം മണക്കാട് സ്വദേശിയും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ ഹാറൂണ് സേട്ടിന്റെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ നൻസീറാ ബായിയുടെയും മകളാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. സഹോദരിയായ സംരീൻ ബായ് ബ്രില്ല്യന്റിലെ വിദ്യാർഥിനിയാണ്.
628 മാർക്കോടെ എൻ.ആർ. രാമനാഥ് ഓൾ ഇന്ത്യാ 274 റാങ്കും കേരളത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് സ്വദേശി അധ്യാപകനായ നരേന്ദ്രനാഥിന്റെയും കൃഷി വകുപ്പ് അസി. ഡയറക്ടർ പി. രാജശ്രീയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലായിരുന്നു നീറ്റ് പരിശീലനം.
627 മാർക്കോടെ ചെൽസി എസ്. തെരേസ് ഓൾ ഇന്ത്യാ 290-ാം റാങ്കും കേരളത്തിൽ അഞ്ചാം സ്ഥാനവും നേടി. ഇടുക്കി പാലൂർക്കാവ് സ്വദേശികളായ സണ്ണി മാത്യുവിന്റെയും ബീനാ ജോർജിന്റെയും മകളാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ചെറിൻ, ചെറീന, ചെസ എന്നിവർ സഹോദരങ്ങളാണ്.
621 മാർക്ക് നേടിയ ടി.എസ്. ഗൗതം ഓൾ ഇന്ത്യ 426-ാം റാങ്കും കേരളത്തിൽ എട്ടാം സ്ഥാനവും കരസ്ഥമാക്കി. തൃശൂർ വടക്കേമുറി വീട്ടിൽ അധ്യാപകനായ ടി.എ. സുനിന്റെയും ഷീബ സുനിലിന്റെയും മകനാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരു വർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
620 മാർക്ക് നേടിയ എ.പി. അനുജിത്ത് ഓൾ ഇന്ത്യ 462-ാം റാങ്കോടെ കേരളത്തിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂർ പരിയാരം സ്വദേശി റിട്ടയേർഡ് എക്സൈസ് ഉദ്വോഗസ്ഥൻ എം. രാജീവന്റെയും എ.പി. പ്രവീണയുടെയും മകനാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
619 മാർക്ക് നേടി ഹർഷ് ജി. ഹരി ഓൾ ഇന്ത്യാ 480-ാം റാങ്കോടെ കേരളത്തിൽ പത്താം സ്ഥാനം കരസ്ഥമാക്കി. കൊല്ലം കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം സ്വദേശി ഹരികുമാറിന്റെയും ഗീതാ ഹരിയുടെയും മകനാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
619 മാർക്ക് നേടിയ ഋഷികേശ് ആർ. ഷേണായ് ഇന്ത്യ 494-ാം റാങ്കോടെ കേരളത്തിൽ 11-ാം സ്ഥാനത്തെത്തി. കോട്ടയം ആർപ്പൂക്കര സ്വദേശി ഡോ. പി.ജി. രഞ്ജിത്തിന്റെയും ജി. വിദ്യയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലായിരുന്നു നീറ്റ് പരിശീലനം.
അഭിഷേക് ജോണ് ജോർജ് 617 മാർക്കോടെ അഖിലേന്ത്യാ തലത്തിൽ 547-ാം റാങ്കും കേരളത്തിൽ 12-ാം സ്ഥാനവും നേടി. തൃശൂർ മണ്ണുത്തി സ്വദേശികളും വെറ്ററിനറി ഡോക്ടർ ദന്പതികളുമായ ജോർജ് വർഗീസിന്റെയും മഞ്ജുവിന്റെയും മകനാണ്. തൃശൂർ ദേവമാതാ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലായിരുന്നു നീറ്റ് പരിശീലനം.
ഇവർക്കുപുറമെ ശ്രേയ അനിൽ- 638, അശ്വന്ത് ബാബു-726, ആർ.എസ്. ദേവിക- 776, എസ്. മുഷ്താക്- 788, ദുർഗ ദത്തൻ- 853, അനഘ- 856, അച്ചുതൻ സനൽ- 884, മൈക്കിൾ കെ. ജോണ്- 892 എന്നിവരടക്കം ബ്രില്ല്യന്റിലെ 26 പേർ അഖിലേന്ത്യാ തലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ ഇടം നേടി. 600 മാർക്കിനു മുകളിൽ 54 പേരും 550 മാർക്കിനു മുകളിൽ 670 പേരും 500 മാർക്കിനു മുകളിൽ 2370 പേരും ഉൾപ്പടെ 4700ഓളം വിദ്യാർഥികൾ ബ്രില്ല്യന്റിലെ പരിശീലനത്തിലൂടെ വിജയം കരസ്ഥമാക്കി.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ബ്രില്ല്യന്റ് ഡയറക്ടർമാരും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.