തൃശൂർ: മുതലാളിത്ത സാന്പത്തികവ്യവസ്ഥ പ്രവർത്തിക്കുന്ന ഇന്ത്യക്കുള്ളിൽനിന്നാണു നവകേരളനിർമിതിക്കായി പരിശ്രമിക്കുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.

കേരളം അഭിമാനാർഹമായ നേട്ടങ്ങൾ പലതും സ്വന്തമാക്കിയെങ്കിലും കേന്ദ്രസർക്കാർ സാന്പത്തികമായി ഞെരുക്കുന്നതിനാൽ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല.

മോദിയുടെ അന്പതുലക്ഷം കോടിയുടെ വാർഷിക ബജറ്റിൽ 25 ലക്ഷം കോടിയാണു സംസ്ഥാനങ്ങൾക്കു നീക്കിവച്ചത്. ഇതിൽ കേരളത്തിന് എത്ര കിട്ടിയെന്നു പരിശോധിച്ചാൽ വിവേചനം വ്യക്തമാകും. കോസ്റ്റ്ഫോർഡിന്‍റെ ആഭിമുഖ്യത്തിൽ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


പ്രളയകാലത്ത് കേരളത്തിനു വിദേശസഹായം നിഷേധിച്ച കേന്ദ്രം ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകി. ആയുധകച്ചവടം ലക്ഷ്യമിട്ട് അമേരിക്കയും കൂട്ടാളികളും ലോകത്തെ അശാന്തിയിലേക്കു നയിക്കുകയാണ്.

ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ചുട്ടുകൊല്ലാൻ അമേരിക്ക കൂട്ടുനിൽക്കുന്നു. ഇതിന്‍റെ ഭാഗമാണ് ഇസ്രയേലിന്‍റെ ഇറാൻ ആക്രമണം. അമേരിക്കൻ നയങ്ങൾക്കു കീഴ്പെടുന്ന ഇന്ത്യൻ ഭരണാധികാരികൾ ജനങ്ങളെ വർഗീയമായി വിഭജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.