കോട്ടയം: സ്വീഡനില്‍വച്ചു നടന്ന ഗോഥിയ കപ്പ് ഫുട്‌ബോള്‍ (ലോക സ്‌പെഷല്‍ ഒളിമ്പിക് യൂത്ത് ഫുട്‌ബോള്‍) ട്രോഫി സ്വന്തമാക്കിയ ഇന്ത്യന്‍ സംഘം സ്വദേശത്തു മടങ്ങിയെത്തി.

ഫൈനലില്‍ 3-1നു പോളണ്ടിനെ കീഴടക്കിയാണ് ഇന്ത്യന്‍ ടീം കപ്പില്‍ മുത്തംവച്ചത്. 80 രാജ്യങ്ങളില്‍നിന്നായി 1800 താരങ്ങള്‍ മാറ്റുരച്ച പോരാട്ടത്തില്‍ ഇന്ത്യന്‍ സംഘം ചാമ്പ്യന്മാരാകുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്. ടീമിലെ 10 കളിക്കാരില്‍ മൂന്നു പേര്‍ മലയാളികളാണ്. കേരളത്തിനും

അഭിമാന മുഹൂര്‍ത്തം...

കോട്ടയം സിഎംഐ സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍സിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സേവാഗ്രാം സ്‌പെഷല്‍ സ്‌കൂളിലെ ആരോമല്‍ ജോസഫ്, ഷഹീര്‍ മുഹമ്മദ്, തിരുഹൃദയ സന്യാസിനീ സമൂഹത്തിന്‍റെ പാലാ പ്രൊവിന്‍സിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആയാംകുടി ആശാനികേതന്‍ സ്‌പെഷല്‍ സ്‌കൂളിലെ അബി ജോസ് എന്നിവരായിരുന്നു ഇന്ത്യന്‍ സംഘത്തിലെ മലയാളി സാന്നിധ്യങ്ങള്‍. ടൂര്‍ണമെന്‍റില്‍ എട്ടു ഗോള്‍ അടിച്ചുകൂട്ടിയ ഷഹീര്‍ മുഹമ്മദാണ് ഇന്ത്യന്‍ ടീമലെ ടോപ് സ്‌കോറര്‍.


സ്‌പെഷല്‍ ഒളിമ്പിക്‌സ് ഇന്ത്യയുടെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ആറ് അവാര്‍ഡുകളുമായി കേരളം ഒന്നാമതാണ്. അലന്‍ സി. വര്‍ഗീസ്, ഷിജോമോന്‍ സി. ജോസ് എന്നിവരാണ് മുഖ്യപരിശീലകര്‍. എസ്ഒബി കേരള ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, പ്രസിഡന്‍റ് ഡോ. എം.കെ. ജയരാജ്, പ്രോഗ്രാം മാനേജര്‍ സി. റാണി ജോ, വെട്ടിമുകള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സ്റ്റേറ്റ് ഡിസെബിലിറ്റി എക്‌സ്‌പേര്‍ട്ടുമായ ഫാ. ക്ലീറ്റസ് ടോം ഇടശേരി സിഎംഐ, ആയാംകുടി ആശാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അമല്‍ ജോ എസ്എച്ച് എന്നിവരുടെ തീവ്രപ്രയത്‌നമാണ് അപൂര്‍വജയത്തിന് ഊര്‍ജമായത്.