തിരുവനന്തപുരം: തങ്ങളുടെ ദേശീയ ടീം കേരളത്തിൽ സൗഹൃദമത്സരത്തിനു വരില്ലെന്ന് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ അറിയിച്ചിട്ടില്ലെന്നു കായികമന്ത്രി വി. അബ്ദുറഹ‌്മാൻ. കരാർ പ്രകാരം ഈ വർഷം ഒക്‌ടോബറിലാണ് ടീം എത്തേണ്ടത്.

സർക്കാർ നിശ്ചയിച്ച സ്പോണ്‍സർ റിസർവ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ എഎഫ്എയ്ക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്. സന്ദർശനം 2026ലേക്ക് മാറ്റണമെന്ന ആവശ്യം എഎഫ്എ മുന്നോട്ടുവച്ചു. അതു സമ്മതമല്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.


സർക്കാരിന്‍റെ ചെലവിൽ അല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോൾ മന്ത്രി വിദേശത്തു പോകാൻ 13 ലക്ഷം രൂപ ചെലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അർജന്‍റൈൻ ടീമിനെ കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്.

അർജന്‍റൈൻ ഫുട്ബോൾ ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല സന്ദർശനം. ലോക ക്ലബ് ഫുട്ബോളിൽ ഒന്നാമതുള്ള സ്പെയിനിലെ ലാ ലിഗ, സ്പെയിൻ ഹയർ സ്പോർട്സ് കൗണ്‍സിൽ എന്നിവരുമായി സഹകരിക്കുന്നതിനും സന്ദർശനത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.