ലണ്ടൻ: എഫ്എ കപ്പ് വിജയികളും പ്രീമിയർ ലീഗ് മുൻ ചാന്പ്യൻമാരും ഏറ്റുമുട്ടിയ എഫ്എ കമ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് ജയം. മത്സരത്തിന്‍റെ നാലാം മിനിറ്റിൽ ഗോൾ വല കുലുങ്ങിയപ്പോൾ ആവേശം അവസാന മിനിറ്റുവരെ നീണ്ടു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം നിർണയിച്ചു.

നാലാം മിനിറ്റിൽ ഹ്യൂഗോ എക്വിറ്റ്കെ ലിവർപൂളിനായി സ്കോർ ചെയ്തു. പതിനേഴാം മിനിറ്റിൽ ജീൻ ഫിലിപ്പെ മറ്റെറ്റാ ക്രിസ്റ്റൽ പാലസിനായി തിരിച്ചടിച്ചു. എന്നാൽ 21-ാം മിനിറ്റിൽ ജെറേമി ഫ്രിംപോംഗ് ലിവർപൂളിന് വീണ്ടും ലീഡ് നേടിക്കൊടുത്തു. 77-ാം മിനിറ്റിൽ ഇസ്മൈലാ സാർ ക്രിസ്റ്റൽ പാലസിനെ വീണ്ടും ഒപ്പമെത്തിച്ചു. 2-2 സമനിലയിൽനിന്ന് ഷൂട്ടൗട്ടിൽ വിധി നിർണയിച്ചപ്പോൾ 3-2ന് ജയം ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി.


ലിവർപൂൾ പതിനേഴാമത് കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനിറങ്ങിയപ്പോൾ ക്രിസ്റ്റൽ പാലസ് ചരിത്രത്തിൽ ആദ്യമായി ട്രോഫിക്കായി മത്സരിച്ചു. 2022ൽ ലെസ്റ്ററിലെ കിംഗ് പവർ സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് ലിവർപൂൾ പതിനാറാമത് കപ്പ് ഉയർത്തിയത്.