ബുലവായോ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രവിജയവുമായി പരന്പര സ്വന്തമാക്കി ന്യൂസിലൻഡ്. സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 359 റണ്‍സിനുമായിരുന്നു കീവികളുടെ റിക്കാർഡ് ജയം.

രണ്ടു മത്സര പരന്പര 2-0ന് ന്യൂസിലൻഡ് സ്വന്തമാക്കി. ന്യൂസിലൻഡിന്‍റെ കോണ്‍വെ കളിയിലെ താരമായപ്പോൾ രണ്ടു മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകൾ നേടിയ മാറ്റ് ഹെന്‍‌റി ആണ് പരന്പരയിലെ താരം.

ഡെവോണ്‍ കോണ്‍വേ (153), രചിൻ രവീന്ദ്ര (165*), ഹെൻ‌റി നിക്കോൾസ് (150*) എന്നിവരുടെ തകർപ്പൻ സെഞ്ചുറികളുടെ ബലത്തിൽ ന്യൂസിലൻഡ് 601/3ന് ഡിക്ലയർ ചെയ്തു. സിംബാബ്‌വെയുടെ ആദ്യ ഇന്നിംഗ്സ് 125നും രണ്ടാം ഇന്നിംഗ്സ് 117നും അവസാനിച്ചു. 


അടി + ഏറ് = റിക്കാർഡ്

കീവീസ് അരങ്ങേറ്റക്കാരൻ സക്കറി ഫൗൾക്സ് ആണ് സിംബാബ്‌വെയെ വന്പൻ തോൽവിയിലേക്ക് എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്സിൽ 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഫൗൾക്സ് രണ്ടാം ഇന്നിംഗ്സിൽ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി.

ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന്‍റെ ഏറ്റവും മികച്ച ജയമാണ്. ഇന്നിംഗ്സ് അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ജയവുമാണിത്. 1938ൽ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 579 റൺസിനും ജയിച്ചതാണ് റിക്കാർഡ്.