വയനാടിന്‍റെ വികസനത്തിന് കോണ്‍ക്ലേവിൽ അവതരിപ്പിച്ചത് 576.63 കോടിയുടെ പദ്ധതികൾ
Wednesday, June 18, 2025 5:13 AM IST
സുൽത്താൻ ബത്തേരി: സപ്ത റിസോർട്ടിൽ നടന്ന ജില്ലാ വികസന കോണ്‍ക്ലേവിൽ അവതരിപ്പിച്ചത് 576.63 കോടി രൂപയുടെ പദ്ധതികൾ. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവരാണ് പദ്ധതികൾ അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 145 ഉം(483.5 കോടി)വിവിധ വകുപ്പുകൾ 69ഉം (93.94 കോടി) പദ്ധതികൾ അവതരിപ്പിച്ചു.

ജില്ലയുടെ വികസനത്തിന് വയനാട് പാക്കേജ്, ആസ്പിരേഷണൽ ജില്ലാ പദ്ധതി, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സാസ്കി, എംപി ലാഡ്സ്, എംഎൽഎ ലാഡ്സ്, സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ പറഞ്ഞു. കോണ്‍ക്ലേവിൽ അവതരിപ്പിച്ച പദ്ധതികൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.

കായികവികസനം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തൽ, റോഡ് നവീകരണം, പാലം നിർമാണം, ബഡ്സ് സ്കൂൾ നവീകരണം, ഉന്നതികളിൽ ഷെൽട്ടർ ഹോം, വന്യമൃഗ പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, സ്മാർട്ട് അങ്കണവാടി, വാതക ശ്മശാനം, ഐടി പാർക്ക് നിർമാണം, വനിതകൾക്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഇക്കോ ടൂറിസം പദ്ധതികൾ, ടൗണ്‍ നവീകരണം,

ഹാപ്പിനെസ് പാർക്ക് നിർമാണം, ഫിസിയോ തെറാപ്പി യൂണിറ്റ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സുകൾ, കോണ്‍ഫറൻസ് ഹാൾ, ബസ്‌സ്റ്റാൻഡ് തുടങ്ങിയ പദ്ധതികളാണ് കോണ്‍ക്ലേവിൽ അവതരിപ്പിച്ചത്.

സുഗന്ധഗിരിയിൽ ട്രൈബൽ മൾട്ടി പർപസ് മാർക്കറ്റ് നിർമിക്കുന്നു

സുൽത്താൻ ബത്തേരി: ധർത്തി ആഭ ജൻജാതിയ ഗ്രാമ ഉത്കർഷ് അഭിയാനിൽ സുഗന്ധഗിരിയിൽ ട്രൈബൽ മൾട്ടി പർപസ് മാർക്കറ്റ് നിർമിക്കും. സപ്ത റിസോർട്ടിൽ ജില്ലാ വികസന കോണ്‍ക്ലേവിൽ ഓണ്‍ലൈനിൽ പങ്കെടുക്കവേ പട്ടികവർഗ വികസന ഡയറക്ടർ ഡോ.രേണുരാജ് അറിയിച്ചതാണ് വിവരം.

ഗോത്ര വിഭാഗങ്ങൾക്ക് സാന്പത്തിക പരിരക്ഷ ഉറപ്പാക്കാനാണ് മൾട്ടി പർപസ് മാർക്കറ്റ് നിർമിക്കുന്നത്. എംആർഎസ് ഹോസ്റ്റലുകൾ നവീകരിക്കും. ആരോഗ്യ പരിരക്ഷയ്ക്ക് പോഷകാഹാര ലഭ്യത ഉറപ്പാക്കും. ആവശ്യമായ ഇടങ്ങളിൽ സബ് സെന്‍ററുകൾ ആരംഭിക്കും. മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. വനാവകാശരേഖയ്ക്കുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കും.

അരിവാൾ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗകര്യം ഒരുക്കും. ജില്ലയിലെ 18 പട്ടികവർഗ ഹോസ്റ്റലുകളിൽ വികസന പ്രവർത്തനങ്ങൾക്ക് 4.58 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചു.

ജില്ലയിലെ പട്ടികവർഗ കുടുംബങ്ങളുടെ പരിരക്ഷ ഉറപ്പാക്കാൻ 17 വകുപ്പുകളുടെ സഹകരണത്തോടെ 25 വികസന പദ്ധതികളുടെ സംയോജനമാണ് ധർത്തി ആഭ ജൻജാതിയ ഗ്രാമ ഉത്കർഷ് അഭിയാനിലൂടെ നടത്തുന്നതെന്നും ഡോ. രേണുരാജ് പറഞ്ഞു.