വക്കീൽ നോട്ടീസിനു നീതീകരണമില്ല: കർഷക രക്ഷാസമിതി
Saturday, June 14, 2025 6:18 AM IST
പുൽപ്പള്ളി: പെരിക്കല്ലൂരിലെ 80 കവല, 33 കവല പ്രദേശങ്ങളിലെ കർഷകരടക്കം വർഷങ്ങളായി കൈവശംവച്ച് നികുതിയടയ്ക്കുന്ന ഭൂമിയിൽ അവകാശം ഉന്നയിച്ച് കർണാടക സ്വദേശിനി വക്കീൽ നോട്ടീസ് അയച്ചതിന് നീതികരണമില്ലെന്ന് കർഷക രക്ഷാസമിതി ഭാരവാഹികൾ.

കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ഡോ.കെ.പി. സാജു, പി.എ. ഡീവൻസ്, ബെന്നി മാത്യു, സി.ഡി. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദർശിച്ചത്.

അഞ്ച് പതിറ്റാണ്ടിലധികമായി കൈവശം വയ്ക്കുന്നതും പട്ടയം ലഭിച്ചതുമായ ഭൂമിയിലാണ് കർണാടക സ്വദേശിനി അവകാശം ഉന്നയിച്ചത്. അവർ അയച്ച വക്കീൽ നോട്ടീസിൽ ഭൂമിയിൽനിന്നു ഒഴിഞ്ഞുപോകുകയോ മാർക്കറ്റ് വില നൽകുകയോ ചെയ്യണമെന്നാണ് ആവശ്യം.

ഇതിൽ ദുരൂഹതയുണ്ട്. വക്കീൽ നോട്ടീസ് അയച്ച സാഹചര്യം വിശദാന്വേഷണത്തിന് വിധേയമാക്കണം. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

കുടിയിറക്കിനെതിരേ രൂപീകരിച്ച കർമ സമിതി രക്ഷാധികാരി ഫാ.ജോർജ് കപ്പുകാലായിൽ, ജോയിന്‍റ് കണ്‍വീനർ തോമസ് പുളിക്കൽ എന്നിവരുമായി അവർ ചർച്ച നടത്തി.