വയനാട്ടിലെ ചക്കയ്ക്ക് അതിർത്തി കടന്നാൽ വൻ ഡിമാൻഡ്
Saturday, June 14, 2025 6:18 AM IST
സുൽത്താൻ ബത്തേരി: സീസൺ ആയതോടെ വയനാട്ടിലെ നിന്നുള്ള ചക്ക കർണാടകയിലെ ചക്കപ്രേമികൾ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചക്കയിൽ മനുഷ്യന് ഹാനികരമാകുന്ന കീടനാശിനിയില്ല എന്നതാണ് വയനാടൻ ചക്കയ്ക്ക് കർണാടകയിൽ പ്രീയമേറാൻ കാരണം.

കർണാടകക്കാരായ കച്ചവടക്കാർ ചക്ക ഒന്നിന് പത്ത് രൂപ പ്രകാരം ഉടമകൾക്ക് നൽകിയാണ് ചക്ക പറിച്ചെടുക്കുന്നത്. തോട്ടങ്ങളിൽ നിന്ന് തലചുമടായി ഏറ്റിയാണ് വാഹനം എത്തുന്നിടത്തേയ്ക്ക് ചക്ക എത്തിക്കുക.

ദേശീയപാതയോരത്ത് മൈസൂരു റോഡിൽ കൂട്ടിവക്കുന്ന ചക്ക 30 രൂപ മുതൽ മുകളിലേയ്ക്ക് ആവശ്യക്കാരുണ്ടെങ്കിൽ നൽകും. കർണാടകയിലേയ്ക്ക് പച്ചക്കറി എടുക്കാൻ പോകുന്ന വാഹനത്തിൽ കയറ്റി ഗുണ്ടൽപേട്ട, മൈസൂരു എന്നിവിടങ്ങലിൽ എത്തിക്കുന്നു. ഗുണ്ടിൽ പേട്ടിലെത്തുന്പോഴെക്കും ചെറിയ ചക്കയ്ക്ക് 50 രൂപ മുതൽ മുകളിലേക്കാകും വില.

മൈസൂർ എത്തുന്നതോടെ ഇത് നൂറ് കടക്കും. അവിടെ നിന്ന് ബാംഗ്ലൂർ പോലുള്ള സിറ്റികളിലേയ്ക്ക് എത്തുന്പോഴെക്കും മുന്നൂറ് മുതൽ അഞ്ഞൂറ് വരെയാകുന്നു. നല്ല മധുരമുള്ള മീഡിയം സൈസ് ചക്കയ്ക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്.

വലിയ ചക്കയ്ക്ക് ഡിമാന്‍റ് കുറവാണ്. ഇത് ചുളയാക്കി മാർക്കറ്റുകളിലും ഭക്ഷണ കൗണ്ടറുകളിലും ക്കെുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. പച്ച ചക്കയ്ക്കും നല്ല ഡിമാന്‍റാണ്.