പുലിഭീതി ഒഴിയാതെ ചീരാൽ; വളർത്തുനായയെ ആക്രമിച്ചു
Sunday, June 15, 2025 5:07 AM IST
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിലെ ചീരാലിൽ വീണ്ടും പുലി ശല്യം. കഴിഞ്ഞദിവസം രാത്രി പത്തരയോടെ ജനവാസകേന്ദ്രത്തിൽ എത്തിയ പുലി മുരിക്കിലാടി തടിക്കുളങ്ങര ജോയിയുടെ വളർത്തു നായയെ ആക്രമിച്ചു.

നായയുടെ കരച്ചിൽകേട്ട് വീട്ടുടമ പുറത്ത് ഇറങ്ങിയപ്പോഴേക്കും പുലി സമീപത്തെ തോട്ടത്തിൽ മറഞ്ഞു. നായയ്ക്ക് ഗുരുതര പരിക്കുണ്ട്. സ്ഥലത്ത് എത്തിയ വനസേനാംഗങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കാണാനായില്ല. പ്രദേശത്ത് നിരീക്ഷണത്തിന് കാമറ സ്ഥാപിച്ചു. ആഴ്ചകളായി ചീരാൽ, നന്പ്യാർകുന്ന് മേഖലകളിൽ പുലി സാന്നിധ്യമുണ്ട്. നിരവധി കർഷകരുടെ വളർത്തുമൃഗങ്ങളെയാണ് കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തത്.

പശു, ആട്, കോഴി, താറാവ്, നായ എന്നിവയെയാണ് പുലി പിടിച്ചത്. ഒരു മാസം മുന്പ് നന്പ്യാർകുന്ന് വെള്ളച്ചാലിൽ റെജിയുടെ രണ്ട് വയസുള്ള പശുക്കിടാവിനെ കൊന്നാണ് പുലി സാന്നിധ്യം അറിയിച്ചത്. പിന്നീട് അഞ്ച് ആടിനെ പിടികൂടി.

അടുത്ത കാലം പ്രദേശത്ത് തെരുവുനായകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തമിഴ്നാടുമായി ചേർന്നുകിടക്കുന്നതാണ് നന്പ്യാർകുന്ന്, ചീരാൽ പ്രദേശങ്ങൾ. പുലി സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കി. ജീവൻ പണയപ്പെടുത്തിയാണ് രാവിലെ പാൽ അളവുകേന്ദ്രത്തിലേക്കു ക്ഷീര കർഷകരുടെ യാത്ര. ആളുകൾ കൃഷിയിടങ്ങളിൽ ജോലിക്കിറങ്ങുന്നതു ഭയപ്പാടോടെയാണ്.