കോമളം പാലം കരതൊട്ടു; ഇക്കൊല്ലം തുറക്കാനാകും
Monday, July 28, 2025 4:23 AM IST
വെണ്ണിക്കുളം: മണിമയലാറിനു കുറുകെ കോമളത്ത് നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്‍റെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തില്‍. കോണ്‍ക്രീറ്റിംഗ് ജോലികള്‍ പൂര്‍ത്തിയായ പാലത്തിന്‍റെ ഇരുവശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡുകളുടെ പണികള്‍ കൂടി പൂര്‍ത്തിയായാല്‍ പാലം പൂര്‍ണസജ്ജമാകും.

2021 ഒക്ടോബറിലെ പ്രളയത്തില്‍ കോമളത്തു നിലവിലുണ്ടായിരുന്ന പാലത്തിന്‍റെ അപ്രോച്ച് റോഡ് തകര്‍ന്നിരുന്നു. തുടര്‍ന്ന് ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ തൂണുകള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിച്ച് പാലം പുതുക്കിപ്പണിതാല്‍ മാത്രമേ ശക്തമായ ഒഴുക്കിനെ അതിജീവിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

2022- 23 ലെ സംസ്ഥാന ബജറ്റില്‍ 12 കോടി രൂപ അനുവദിച്ച് പാലത്തിന്‍റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ഏറ്റെടുത്ത് നിര്‍മാണം നടത്തിവരുന്നത്. നിര്‍മാണ കാലയളവില്‍ മണിമലയാറ്റില്‍ പല പ്രവശ്യം വെള്ളപ്പൊക്കമുണ്ടാകുകയും പാലം നിര്‍മിക്കുന്ന സ്ഥലത്ത് അതിശക്തമായ ഒഴുക്ക് ഉണ്ടാകുന്നതു കാരണം നിര്‍മാണം തടസപ്പെട്ടിരുന്നുവെങ്കിലും പിന്നീട് പണികള്‍ വേഗത്തിലാക്കി.

അപ്രോച്ച് റോഡുകള്‍ പൂര്‍ത്തിയാക്കി പാലം ഇക്കൊല്ലം തന്നെ തുറക്കാനാകും. തിരുവല്ല - വെണ്ണിക്കുളം റോഡില്‍ കോമളം ജംഗ്ഷനില്‍ നിന്നും തുരുത്തിക്കാട്, പുതുശേരി, മല്ലപ്പള്ളി ഭാഗങ്ങളിലേക്കുള്ള പാതയിലാണ് കോമളം പാലം. തുരുത്തിക്കാട് ബിഎഎം കോളജിലെ വിദ്യാര്‍ഥികളടക്കം ഉപയോഗിച്ചിരുന്ന പാതയാണിത്.

നാലുവര്‍ഷത്തോളമായി ഈ പാതയില്‍ യാത്രാപ്രശ്‌നം രൂക്ഷമാണ്. തുരുത്തിക്കാട്, കല്ലൂപ്പാറ പ്രദേശങ്ങളിലുള്ളവര്‍ കിലോമീറ്ററുകള്‍ അധികദൂരം സഞ്ചരിച്ചാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.
പഴയ പാലം പുനരുദ്ധരിക്കാനാകില്ലെന്നു കണ്ടതോടെ പുതിയ പാലം വേണമെന്ന നിര്‍ദേശം പൊതുമരാമത്ത് മുന്നോട്ടുവച്ചിരുന്നെങ്കിലും ഏറെ വൈകിയാണ് നിര്‍മാണം ആരംഭിച്ചത്.

നിരവധി തവണ ടെന്‍ഡര്‍ വിളിച്ചശേഷമാണ് കരാറുകാരനെ ലഭിച്ചത്. 2022 - 23 ബജറ്റിലാണ് പാലത്തിനു തുക അനുവദിച്ചത്.