ആറന്മുള ക്ഷേത്ര മതിലകത്ത് ദേവസ്വം ബോര്‍ഡിന്‍റെ വള്ളസദ്യ; പ്രതിഷേധവുമായി പള്ളിയോട സേവാസംഘം
Monday, July 28, 2025 4:23 AM IST
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രമതിലകത്തെ പടിഞ്ഞാറേ ഊട്ടുപുരയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ നടത്തിയ പെയ്ഡ് വള്ളസദ്യക്കെതിരേ പള്ളിയോട സേവാസംഘത്തിന്‍റെ ഭക്തിനിര്‍ഭരമായ പ്രതിഷേധസമരം. വഞ്ചിപ്പാട്ട് പാടി ക്ഷേത്രമതിലകത്ത് മൂന്നുവട്ടം പ്രദക്ഷിണം നടത്തി കൊടിമരച്ചുവട്ടില്‍ നിന്ന് പ്രാര്‍ഥനയും നടത്തിയതിനുശേഷമാണ് ക്ഷേത്രപ്പടിക്കല്‍ പ്രതിഷേധസമരം നടന്നത്.

പള്ളിയോടസേവാസംഘം പ്രസിഡന്‍റ് കെ.വി.സാംബദേവന്‍ സമരം ഉദ്ഘാടനം ചെയ്തു. വിവിധ ഹിന്ദു സംഘടനാ പ്രതിനിധികളായ വി.കെ. ചന്ദ്രൻ, കെ. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വംബോര്‍ഡ് നടത്തിയ പെയ്ഡ് വള്ളസദ്യയില്‍ 250 പേരാണ് പങ്കെടുത്തത്.

വള്ളസദ്യ ജനകീയമാക്കുന്നതിനുവേണ്ടിയാണ് ബോര്‍ഡ് ഇത്തരത്തില്‍ സദ്യ നടത്തിയതെന്നും ഇതില്‍നിന്നും ലഭിക്കുന്ന തുക മുഴുവന്‍ പള്ളിയോടസേവാസംഘത്തിന് നല്കുമെന്ന ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പെയ്ഡ് സദ്യ നടത്തി ലഭിക്കുന്ന തുക തങ്ങള്‍ക്കു വേണ്ടാ എന്ന നിലപാടിലാണ് പള്ളിയോടസേവാസംഘം.

2004-ലെ ഹൈക്കോടതി വിധിപ്രകാരം വള്ളസദ്യക്കുവേണ്ടി ദേവസ്വംബോര്‍ഡ് നിര്‍വാഹകസമിതി രൂപീകരിക്കണമെന്നും ആ സമിതിയിലെ അംഗങ്ങളെ പള്ളിയോടസേവാസംഘത്തിന് ശിപാര്‍ശ ചെയ്യാമെന്നും പറയുന്നു. എന്നാല്‍ പള്ളിയോട സേവാസംഘത്തിന്‍റെ ശിപാര്‍ശ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള അധികാരം ദേവസ്വംബോര്‍ഡിനുണ്ട്.

നിര്‍വാഹക സമിതി രൂപീകരിക്കാതെ ആറന്മുള ക്ഷേത്ര മതിലകത്ത് നടക്കുന്ന വള്ളസദ്യ ദേവസ്വംബോര്‍ഡ് ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായിട്ടുമാത്രമേ ഇതിനെ കാണാന്‍ കഴിയൂവെന്ന് പ്രസിഡന്‍റ് കെ.വി.സാംബദേവന്‍ പറഞ്ഞു.

ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഇന്നലെ നടന്ന ദേവസ്വംബോര്‍ഡിന്‍റെ സദ്യയില്‍ പങ്കെടുത്തവരില്‍ ഏറെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ബന്ധപ്പെട്ടവരും ബോര്‍ഡിന്‍റെ ജീവനക്കാരുടെ ബന്ധുക്കളും ആയിരുന്നുവെന്നും മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് മുന്‍കൂട്ടി കൂപ്പണ്‍ നല്‍കി ഇത്തരത്തില്‍ സദ്യ നടത്തിയതെന്നും പള്ളിയോട സേവാസംഘം പ്രതിനിധികള്‍ പറഞ്ഞു.

പോലീസിന്‍റെയും പള്ളിയോടസേവാസംഘത്തിന്‍റെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് സംഘര്‍ഷം ഒഴിവായത്. ദേവസ്വംബോര്‍ഡ് നടത്തുന്ന സദ്യ ഏറ്റെടുക്കാന്‍ ആറന്മുളയിലെയും സമീപ പ്രദേശങ്ങളിലെയും സദ്യ കരാറുകാര്‍ തയാറായിരുന്നില്ല. എന്നാല്‍ ദേവസ്വംബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥയുടെ അടുത്ത ബന്ധുവും സിപിഎം അംഗവുമായ ജില്ലയിലെ ഒരു സദ്യ കരാറുകാരനാണ് സദ്യ നടത്തിയത്.

കരാറുകാരനുമായി ഒരുവിഭാഗം തര്‍ക്കമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയായിരുന്നു. ആറന്മുള പോലീസിന്‍റെ നേതൃത്വത്തില്‍ ക്ഷേത്രമതിലകത്തും പുറത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.

ദേവസ്വംബോര്‍ഡും പള്ളിയോടസേവാസംഘവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പള്ളിയോട സേവാസംഘം ഭാരവാഹികളുമായി ചര്‍ച്ചയ്ക്കു തയാറായിട്ടുണ്ടെന്നാണ് സൂചന. തര്‍ക്കം തുടര്‍ന്നാല്‍ ആറന്മുളയിലെ 52 പള്ളിയോട കരകളിലും ആചാരപരമായി ഉണ്ടാകാവുന്ന പ്രശ്നം മുഖ്യമന്ത്രിയുടെ ഓഫീസിനെ സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിരുന്നു.

ഇതിനിടെ ദേവസ്വം ബോര്‍ഡ് നേരിട്ടു സദ്യ നടത്തുന്നതിനു തീരുമാനിച്ചത് പള്ളിയോട സേവാസംഘവുമായി ആലോചിച്ചശേഷമാണെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവന തെറ്റിധാരണാജനകമാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവന്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 19നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നടന്ന യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സദ്യ ഏറ്റെടുത്തു നടത്തുന്നതെന്ന് പറയുന്നു. പക്ഷേ ഈ യോഗത്തില്‍ പള്ളിയോട സേവാസംഘം പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.