കലഞ്ഞൂരില്‍ സ്മാര്‍ട്ട് അങ്കണവാടി തുറന്നു
Monday, July 28, 2025 4:23 AM IST
കോന്നി: കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയെ സഹായിക്കുന്നതില്‍ അങ്കണവാടികള്‍ ശാസ്ത്രീയ പങ്ക് വഹിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 39.65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പറയംകോട് 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മൂന്ന് മുതല്‍ ആറു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തുന്നത് അങ്കണവാടികളിലൂടെയാണ്. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആരോഗ്യ പ്രവര്‍ത്തനവും അങ്കണവാടിയുടെ ലക്ഷ്യമാണ്. വനിതാ ശിശു വികസന വകുപ്പിന്‍റെ സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്.

കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അങ്കണവാടിക്കായി സ്ഥലം നല്‍കിയ 15-ാം വാര്‍ഡ് പറയുംകോട് അംബിക സദനത്തില്‍ രാമചന്ദ്രന്‍ പിള്ളയെ ചടങ്ങില്‍ മന്തി വീണാ ജോര്‍ജ് ആദരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ മുഖ്യപ്രഭാഷണം നടത്തി. പറക്കോട് സിഡിപിഒ അലിമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ പ്രഭ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പുഷ്പവല്ലി, വൈസ് പ്രസിഡന്‍റ് മിനി ഏബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാർ, സുജ അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാന്‍ ഹുസൈൻ, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.