Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ...
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
Previous
Next
Karshakan
തലനാട് കരയാമ്പൂ ഭൗമസൂചിക പദവിയിലേക്ക്
തലനാട് കരയാമ്പൂ ഭൗമസൂചക പദവിയിലേക്ക്. ഇതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന കൃഷിവകുപ്പ് തുടങ്ങിക്കഴിഞ്ഞു. കോട്ടയം ജില്ലയുടെ കിഴക്ക് മീനച്ചില്‍ താലൂക്കില്‍ ഇടുക്കി ജില്ലയോടു ചേര്‍ന്നു കിടക്കുന്നതാണ് തലനാട് പഞ്ചായത്ത്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഭൗമസൂചക പദവി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തലനാട്ടിലും സമീപപ്രദേശങ്ങളിലും കരയാമ്പൂ (ഗ്രാമ്പൂ) കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തലനാട് ഗ്രാമപഞ്ചായത്തും നടപ്പിലാക്കുന്നു.
കേരളത്തില്‍ കരയാമ്പൂ കൃഷിയില്‍ മുന്നിട്ടു നില്ക്കുന്ന പഞ്ചായത്താണ് തലനാട്. നവംബര്‍-ജനുവരി മാസങ്ങളില്‍ തലനാടിലെത്തുന്ന സഞ്ചാരികളെ എതിരേല്ക്കുന്നത് കരയാമ്പൂവിന്റെ മാസ്മരികഗന്ധമാണ്. ഈ മാസങ്ങളിലാണ് വിളവെടുപ്പുത്സവം. കരയാമ്പൂവിന്റെ പൂമൊട്ടുകള്‍ പറിക്കുമ്പോഴും ഉണക്കുമ്പോഴും ഹൃദ്യമായ ഒരു സുഗന്ധം തലനാട്ടിലെങ്ങും പൊങ്ങിപ്പരക്കും.
കോട്ടയം ജില്ലയില്‍ ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലത്തു ഗ്രാമ്പൂ കൃഷിയുണ്ട്. അതില്‍ 120 ഹെക്ടറും തലനാട്ടിലാണ്. തലനാട്ടില്‍ തലയുയര്‍ത്തി നില്ക്കുന്ന മലമടക്കുകളിലെ തണുത്ത കാലാവസ്ഥയും കോടമഞ്ഞും മഴയും അന്തരീക്ഷത്തിലെ ഉയര്‍ന്ന ബാഷ്പനിലയും കരയാമ്പൂകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. കരയാമ്പൂ മൊട്ടുകള്‍ തണുപ്പേറിയ കാലാവസ്ഥയില്‍ വിളയുമ്പോള്‍ അവയിലെ തൈലം ബാഷ്പീകൃതമാകുന്നതിന്റെ തോത് താരതമ്യേന കുറവായിരിക്കും. അതിനാല്‍ തന്നെ തലനാടന്‍ ഗ്രാമ്പൂവിനു സുഗന്ധമേറും. തലനാടന്‍ ഗ്രാമ്പൂ നിറഭംഗിയിലും മുന്നിട്ടു നില്ക്കുന്നു. ഗുണത്തിലും വലിപ്പത്തിലും നിറഭംഗിയിലും മുന്നിട്ടു നില്ക്കുന്ന തലനാടന്‍ ഗ്രാമ്പൂവിന് കമ്പോളത്തില്‍ പ്രിയമേറെയുണ്ട്. അതിനനുസരിച്ച് വിലയും.
തുറക്കുന്നത് സാധ്യതകളുടെ വാതായനം
പ്രകൃതിഭംഗിയും ഗ്രാമീണ സൗന്ദര്യവും കോടമഞ്ഞിറങ്ങുന്ന കാലാവസ്ഥയുമാണ് തലനാടിന്റെ ആകര്‍ഷണം. തലനാട്ടിലും അടുത്ത പഞ്ചായത്തുകളിലും വിനോദസഞ്ചാരത്തിനും സാധ്യതകളേറെയുണ്ട്. ഈ പ്രദേശത്തുള്ള ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ തലനാട് ഗ്രാമ്പൂവിന്റെ ഗുണമഹിമ ബോധ്യപ്പെടുത്തിയാല്‍ വിപണിയായി. ഇതിനായി ബോര്‍ഡുകളും കമാനങ്ങളും എക്സ്ക്യൂസീവ് ഗ്രാമ്പൂ ഔട്ട്ലറ്റുകളും സ്ഥാപിക്കണം.
തലനാടു പഞ്ചായത്തിന്റെ തൊട്ടുടുത്ത പഞ്ചായത്തുകളായ തീക്കോയി, തിടനാട്, മൂന്നിലവ്, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലും കരയാമ്പൂ കൃഷി ചെയ്യുന്നുണ്ട്. ഇവിടെയെല്ലാം കൂടി ഒരു വര്‍ഷം ഏതാണ്ട് 40 ടണ്‍ ഉണങ്ങിയ ഗ്രാമ്പൂവാണ് ഉത്പാദിപ്പിക്കുന്നത്. തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ കേരളത്തിലെ ഉത്പാദനക്ഷമത വളരെ കുറവാണ്.
വാക്കിന്റെ ഉത്ഭവം
ഒരു സുഗന്ധവ്യഞ്ജനം, ഔഷധം എന്നീ നിലകളില്‍ കരയാമ്പൂവിന് ആവശ്യക്കാരേറെയുണ്ട്. ഇംഗ്ലീഷില്‍ കരയാമ്പൂവിനെ 'ക്ലോവ്' (clove) എന്നു പറയുന്നു. 'ക്ലോ' എന്ന ഫ്രഞ്ചുവാക്കില്‍ നിന്നാണത്രേ 'ക്ലോവ്' എന്ന പദം ഉത്ഭവിച്ചത്. 'ക്ലോ' എന്നു പറഞ്ഞാല്‍ ആണി എന്നര്‍ഥം. ഇന്തോനേഷ്യയാണ് ഗ്രാമ്പൂവിന്റെ ജന്മദേശം. ഇന്തോനേഷ്യയിലെ സുഗന്ധദ്വീപുകള്‍ എന്നറിയപ്പെട്ടിരുന്ന മൊളൂ ക്കാസ് ദ്വീപിലാണ് കരയാമ്പൂമരങ്ങള് ഉണ്ടായിരുന്നത്. അവിടെനിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കരയാമ്പൂ ചെടികളെത്തി. ഇന്ന് ടാന്‍സാനിയ, ഇന്തോനേഷ്യ, മഡ്ഗാസ്കര്‍ എന്നീ രാജ്യങ്ങളാണ് കരയാമ്പൂ കൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യ, മലേഷ്യ, ഹെയ്ത്തി, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും കരയാമ്പൂ കൃഷിയുണ്ട്. കുരുമുളകു പോലെത്തന്നെ വളരെ വിലപിടിച്ച സുഗന്ധവ്യഞ്ജനമാണ് കരയാമ്പൂവും. പണ്ട് ഒരു കിലോഗ്രാം കരയാമ്പൂവിനു പകരം ഏഴു ഗ്രാം സ്വര്‍ണം കിട്ടുമായിരുന്നത്രേ.
ഇന്ത്യയിലെത്തിച്ചത് ഈസ്റ്റ് ഇന്ത്യാ കമ്പനി
1860- ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഗ്രാമ്പൂ ചെടികള്‍ ഇന്ത്യയില്‍ ആദ്യമായി എത്തിച്ചതും നട്ടതും. തമിഴ്നാട്ടിലെ കുറ്റാലത്തായിരുന്നു ആദ്യതോട്ടം. തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നും ഗ്രാമ്പൂ കൃഷി കൂടുതലുള്ളത്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഗ്രാമ്പൂ വിളയുന്നു. കേരളത്തില്‍ കോട്ടയം, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കരയാമ്പൂതോട്ടങ്ങള് കൂടുതലുള്ളത്.
തൈ തെരഞ്ഞെടുക്കലും നടീലും
വിത്തുപാകി ഉണ്ടാക്കുന്ന തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. നട്ട് 7-8 വര്‍ഷം കഴിയുമ്പോള്‍ വിളവെടുക്കാം. 15-20 വര്‍ഷം പ്രായമായ മരങ്ങളാണ് കൂടുതല്‍ വിളവു നല്‍കുന്നത്. ചെടികളില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പൂമൊട്ടുകള്‍ ഉണ്ടായിത്തുടങ്ങും. ശാഖാഗ്രങ്ങളിലാണ് മൊട്ടുകള്‍ ഉണ്ടാകുന്നത്. ഇവ വിടരുന്നതിനുമുമ്പേ ശരിയായ സമയത്തുതന്നെ പറിച്ചെടുക്കണം. പൂമൊട്ടുകളിലെ പച്ചനിറം മാറി ചെറിയ പിങ്കുനിറം പ്രത്യക്ഷപ്പെടുമ്പോള്‍ വിളവെടുപ്പിനു സമയമായി എന്നു മനസിലാക്കാം. വിരിഞ്ഞു കഴിഞ്ഞ പൂമൊട്ടുകള്‍ക്ക് വില കുറവാണ്. പൂങ്കുലകള്‍ ശ്രദ്ധാപൂര്‍വം കൈകൊണ്ടുതന്നെ പറിച്ചെടുക്കുകയാണു ചെയ്യുന്നത്. നാലുവശത്തേക്കും കയറിട്ടുകെട്ടി ഉറപ്പിക്കുന്ന ഉയരമേറിയ ഏണികളില്‍ കയറിനിന്നു പൂങ്കുലകള്‍ പറിച്ചെടുക്കുന്നത് വൈദഗ്ധ്യം വേണ്ട മേഖലയാണ്. കരയാമ്പൂകൃഷിയില് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയും ഇതുതന്നെ.
പറിച്ചെടുക്കുന്ന കുലകളില്‍ നിന്ന് കൈ ഉപയോഗിച്ചുതന്നെ മൊട്ടുകള്‍ വേര്‍പ്പെടുത്തും. പിന്നീട് 4-5 ദിവസം വെയിലില്‍ ഉണക്കിയെടുക്കും. ഉണങ്ങുന്നതോടെ പൂമൊട്ടുകള്‍ക്കു ഭംഗിയേറിയ തവിട്ടുനിറം കൈവരും. പൂര്‍ണവളര്‍ച്ചയെത്തിയ മരത്തില്‍ നിന്ന് നാലു മുതല്‍ എട്ടു കിലോഗ്രാം വരെ ഉണങ്ങിയ കരയാമ്പൂ ലഭിക്കും.
തൈലത്തിന് വിപണിയേറെ
പൂമൊട്ടുകളില്‍ ഏതാണ്ട് 16-21 ശതമാനം വരെ തൈലമുണ്ടാക്കും. യൂജിനോള്‍ എന്ന രാസഘടകമാണ് കരയാമ്പൂവിന് അതിന്റേതായ രുചിയും മണവും നല്‍കുന്നത്. ഗ്രാമ്പൂതൈലത്തില്‍ 90 ശതമാനവും യൂജിനോളാണ്. ഇതിനുപുറമെ അഞ്ചു മുതല്‍ 12 ശതമാനം വരെ യൂജിൈനല് അസറ്റേറ്റ് എന്ന രാസഘടകവുമുണ്ട്. ഉണങ്ങിയ പൂമൊട്ടുകളില്‍ നിന്നാണ് മുഖ്യമായും തൈലം വാറ്റിയെടുക്കുന്നത്. പൂമൊട്ടില്‍ മാത്രമല്ല ഇലയിലും തടിയിലും തൈലം ചെറിയ തോതിലുണ്ട്.
ഹൃദ്യമായ സുഗന്ധമാണ് കരയാമ്പൂവിന്റെ ആകര്‍ഷണീയത. ദഹനത്തെ ഉദ്ദീപിപ്പിക്കാന്‍ ഗ്രാമ്പൂവിന് കഴിവുണ്ട്. ഭക്ഷണത്തില്‍ കരയാമ്പൂ ചേര്‍ക്കുന്നത് ദഹനത്തെ സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. കരയാമ്പൂ വായിലിട്ടു ചവയ്ക്കുന്നത് വായ്നാറ്റമകറ്റും. ഔഷധനിര്‍മാണത്തില്‍ ഗ്രാമ്പൂതൈലം വ്യാപകമായി ഉപയോഗിക്കുന്നു. ദഹനത്തെ ഉദ്ദീപിപ്പിക്കാനുള്ള ഔഷധങ്ങളിലെ പ്രധാന ചേരുവയാണിത്. ടൂത്ത്പേസ്റ്റ്, മൗത്ത്വാഷ് എന്നിവയുടെ നിര്‍മാണത്തിലും ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഇന്തോനേഷ്യയില്‍ ക്രെട്ടക് എന്നറിയപ്പെടുന്ന സിഗററ്റുണ്ടാക്കുന്നത് ഗ്രാമ്പൂവില്‍ നിന്നാണ്.
ഇന്ത്യയുടെ ആവശ്യത്തിനുവേണ്ടിയുള്ള ഗ്രാമ്പൂ ഏറെയും ഇറക്കുമതി ചെയ്യുകയാണ്. 2018- ലെ ഒരു കണക്കനുസരിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഗ്രാമ്പൂവിന്റെ ഇറക്കുമതിയില്‍ മൂന്നിരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2010-11 ല്‍ 7000 ടണ്‍ ഇറക്കുമതി ചെയ്ത് 2015-16 ല്‍ 20,235 ടണ്‍ ആയി വര്‍ധിച്ചു. 2014-15 ടണ്‍ 1260 ടണ്‍ കരയാമ്പൂമാത്രമാണ് ഇന്ത്യയില്‍ വിളഞ്ഞത്. ഏതാണ്ട് 85 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലയുള്ള ഗ്രാമ്പൂ തൈലം 2016 ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗ്രാമ്പൂവിന്റെയും ഗ്രാമ്പൂതൈലത്തിന്റെയും ഇറക്കുമതിയിലൂടെ ഇന്ത്യക്കു നഷ്ടപ്പെടുന്ന വിദേശനാണ്യത്തിന്റെ അളവു കുറക്കാന്‍ ഇന്ത്യയിലെയും കേരളത്തിലെയും കരയാമ്പൂകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.
ഭൗമസൂചക പദവി ലഭിച്ചാലുള്ള നേട്ടങ്ങള്‍
ഭൗമസൂചക പദവി ലഭിക്കുന്നതോടെ 'തലനാട് ഗ്രാമ്പൂ' എന്ന പേര് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനുള്ള അവസരമൊരുങ്ങും. കയറ്റുമതിയിലും പ്രാദേശികവിപണിയിലും ഇരട്ടിയിലേറെ വിലവര്‍ധനയ്ക്കും വഴിയൊരുങ്ങും. ഈ പേരില്‍ ഗ്രാമ്പൂ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അവകാശം ഇവിടത്തെ കര്‍ഷകര്‍ക്കു ലഭിക്കും. 'തലനാട് ഗ്രാമ്പൂ' എന്ന പേരില്‍ മറ്റുസ്ഥലങ്ങളിലുള്ളവര് ഗ്രാമ്പൂ വില്‍ക്കുന്നത് കുറ്റകരമാകും. തലനാട്ടില്‍ കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഈ ഗ്രൂപ്പുകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കായിരിക്കും 'തലനാട് ഗ്രാമ്പൂ' വിളയിക്കാനും വില്പന നടത്താനും അവകാശമുണ്ടായിരിക്കുക.
ഡോ. സി.ആര്. എല്‍സി, അശ്വതി പി. പി.
ബൗദ്ധിക സ്വത്തവകാശ സെല്‍.
കേരള കാര്‍ഷിക സര്‍വകലാശാല, തൃശൂര്‍, ഫോണ്‍ 94478 78968.
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
Latest News
കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭർതൃമാതാവ് ജീവനൊടുക്കിയ നിലയിൽ
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
Latest News
കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭർതൃമാതാവ് ജീവനൊടുക്കിയ നിലയിൽ
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top