പരക്കെ അക്രമം: രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ആര്‍ടിസി
Saturday, September 24, 2022 12:04 AM IST
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക ആക്രമണം. ആദ്യ ഒരു മണിക്കൂർ സമാധാനപരമായിരുന്നു എങ്കിലും പിന്നീടാണ് അത് പരക്കെ അക്രമം ആയി മാറിയത്. നഗരത്തിലും ഗ്രാമീണ മേഖലയിലും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയത്. ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. നാമമാത്ര സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിറങ്ങിയത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. അക്രമ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ വിരലിലെണ്ണാവുന്ന കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളെ അക്രമികള്‍ ഭീഷണിപ്പെടുത്തി അടപ്പിക്കുകയുമായിരുന്നു. രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് നേരെ സിവില്‍ സ്റ്റേഷന് സമീപത്ത് നിന്നും കല്ലേറ് ഉണ്ടാവുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ബസ് ഇറക്കാന്‍ ഡിപ്പോകള്‍ വിസമ്മതിച്ചു.

തുടര്‍ന്ന് പോലീസ് അകമ്പടിയോടെയാണ് ബസുകള്‍ സര്‍വീസ് നടത്തിയത്. ജില്ലയില്‍ വിവിധ റൂട്ടുകളിലുള്ള നാല് കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. തൃശ്ശൂർ-കണ്ണൂർ, കോഴിക്കോട് -ബാംഗ്ളൂരു, കൽപ്പറ്റ കോഴിക്കോട്, കോഴിക്കോട് -ഗുരുവായൂർ, പൊന്നാനി റൂട്ടുകളിൽ സർവീസ് നടത്തിയ നാല് ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ജില്ലയില്‍ മാത്രമായി ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

താമരശേരി ഡിപ്പോയില്‍ നിന്നും 14 ബസുകള്‍ പോലീസ് സുരക്ഷയോടെ രാവിലെ സര്‍വീസ് നടത്തി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സ്റ്റേഷന്‍ പരിധികളില്‍ നിന്നായി പത്തിലേറെ പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു. അതേസമയം, പിഎസ്‌സി അടക്കം പരീക്ഷകള്‍ക്ക് മാറ്റം ഇല്ലാത്തതിനാല്‍ പലയിടത്തും ആളുകളുടെ യാത്ര ദുരിതത്തിലാക്കി. സ്വന്തം വാഹനത്തിലും കെഎസ്ആര്‍ടിസിയിലുമാണ് സിവില്‍ സ്റ്റേഷനിലെ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയിരുന്നത്. രോഗികളെയും മറ്റ് അത്യാവശ്യ യാത്രക്കാരെയും സഹായിക്കാന്‍ പോലീസ് സംവിധാനമൊരുക്കി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസിആവശ്യാനുസരണം സര്‍വീസ് നടത്തിയിരുന്നു.

നിർത്തിയിട്ട ലോറിക്ക്
നേരേ കല്ലേറ്: ഡ്രൈവറുടെ
കണ്ണിന് പരിക്ക്

കോഴിക്കോട്: ഹർത്താലിനിടെ വാഹനങ്ങൾക്കുനേരെ കല്ലേറ്. കല്ലായി റോഡിൽ പുഷ്പ ജംഗ്ഷനില്‍ നിർത്തിയിട്ട ലോറിയ്ക്ക് നേരെയാണ് അക്രമം നടന്നത്. കല്ലേറിൽ ലോറിയുടെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ഡ്രൈവർ കൊല്ലം സ്വദേശി ജിനു ഹബീബുള്ള (45) ന് കണ്ണിന് ഗുരുതര പരിക്കേറ്റു. 6.15 ഓടെ പ്രവർത്തകർ കല്ലെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തു ഉണ്ടായിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല. ഉടമയുടെ വീട്ടിൽ നിന്ന് ലോറിയുമായി റോഡിലേക്ക് പോകുന്നതിനിടെ ഹർത്താലായതിനാൽ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. ഇരുചക്രവാഹനത്തിലെത്തിയവരാണ് കല്ലെറിഞ്ഞത്. കണ്ണിനും മൂക്കിനും പരിക്കേറ്റ ജിനു ഹബീബുള്ളയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണിൽ തുളച്ചുകയറിയ ചില്ല് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തിൽ ചെമ്മങ്ങാട് പോലീസ് കേസെടുത്തു. നടക്കാവില്‍ ഹോട്ടലിനു നേരെയും അക്രമം ഉണ്ടായി. ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിയുകയായിരുന്നു.

കെഎസ്ആർടിസി
ബസുകൾക്കുനേരെ
കല്ലേറ്

കോഴിക്കോട്: ഹർത്താലിനിടെ ജില്ലയിൽ പലയിടത്തും കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലേറ്. കോഴിക്കോട്ട് രണ്ട് കെഎസ്ആർടിസി ബസുകൾക്കും മറ്റൊരു ബസിനും നേരെ കല്ലേറുണ്ടായി. രാവിലെ ഏഴിന് സിവിൽ സ്റ്റേഷന് അടുത്തു വെച്ചാണ് വയനാട്ടിൽ നിന്നെത്തിയ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായത്. ബസിന്‍റെ ചില്ല് തകർന്നു. ഡ്രൈവർ ശശിയുടെ കണ്ണിനും മുഖത്തും പരിക്കേറ്റു. ഡ്രൈവറെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോടു നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനുനേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്‍റെ ചില്ലുകൾ തകർന്നു. നഗരത്തിൽ സർവീസ് നടത്തിയ മറ്റൊരു ബസിനുനേരെയും കല്ലേറുണ്ടായി.

ഹർത്താൽ ഏശാതെ
കൂരാച്ചുണ്ട്

കൂരാച്ചുണ്ട്: ഹർത്താലിൽ കൂരാച്ചുണ്ട് ടൗൺ അടക്കം പഞ്ചായത്തിലെ കല്ലാനോട്, കക്കയം, കരിയാത്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിച്ചു. പഞ്ചായത്ത് ഓഫീസ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ എല്ലാം തുറന്നു. സ്കൂളുകളും തുറന്നു പ്രവർത്തിച്ചു.

സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ടാക്സി വാഹനങ്ങൾ സാധാരണ പോലെ ഓടി. പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ കക്കയം ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി ഹൈഡ്രൽ ടൂറിസം തുറന്നു പ്രവർത്തിച്ചു. ഇവിടെയുള്ള വനം വകുപ്പിന്‍റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം, ജലസേചന വകുപ്പിന്‍റെ തോണിക്കടവ് ടൂറിസം കേന്ദ്രങ്ങൾ എന്നിവ തുറന്നില്ല.

പേരാമ്പ്രയിലും
ചക്കിട്ടപാറയിലും
ഹർത്താൽ പൂർണം

ചക്കിട്ടപാറ: പേരാമ്പ്ര ടൗൺ, ചക്കിട്ടപാറ എന്നിവിടങ്ങളിൽ പൂർണം. ഇവിടങ്ങളിൽ ഒന്നും തന്നെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചില്ല. സർക്കാർ സ്ഥാപനങ്ങൾ തുറന്നുവെങ്കിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പാടെ കുറവായിരുന്നു.നാമമാത്ര കെഎസ്ആർടിസി ബസുകൾ മാത്രം സർവീസ് നടത്തി. സ്വകാര്യ ബസുകൾ ഒന്നും തന്നെ ഓടിയില്ല. ടാക്സി വാഹനങ്ങൾ സർവീസ് നടത്തിയില്ല. അത്യാവശ്യ സ്വകാര്യ വാഹനങ്ങൾ മാത്രം ഓടി.

താമരശേരിയിൽ
വ്യാപക അക്രമം

താമരശേരി: ഹർത്താലിൽ താമരശേരിയിൽ വ്യാപക അക്രമം. സംസ്ഥാന-ദേശീയ പാതയിൽ നിരവധി വാഹനങ്ങൾക്ക് നേരെ ഹർത്താൽ അനുകൂലികളുടെ അക്രമമുണ്ടായി. സംസ്ഥാന പാതയിൽ തച്ചംപെയിൽ ഭാഗത്താണ് അക്രമണം അഴിച്ചുവിട്ടത്. പത്തിലധികം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു. മംഗലാപുരത്തുനിന്ന് പാലക്കാട്ടേക്ക് സോപ്പുപൊടി കയറ്റി പോവുകയായിരുന്ന തിരുപ്പൂർ സ്വദേശിയുടെ പിക്കപ്പിന് നേരെ നടത്തിയ കല്ലേറിൽ ചില്ലുകൾ തകർന്നു. തന്‍റെ വാഹനത്തോടൊപ്പം മറ്റു രണ്ടു വാഹനങ്ങൾക്ക് നേരേയും അക്രമം നടന്നതായി പിക്കപ്പ് ഉടമ ജസ്റ്റിൻ പറഞ്ഞു.

ദേശീയ പാതയിൽ വട്ടക്കുണ്ട് പാലത്തിന് സമീപം റോഡിൽ തീയിട്ട് തടസം സൃഷ്ടിച്ചെങ്കിലും പോലീസ് എത്തി നീക്കം ചെയ്തു. ഗ്രാമങ്ങളിലെ പോക്കറ്റ് റോഡുകളും അടച്ചിട്ട് തടസം സൃഷ്ടിച്ചു.