വേറ്റുമ്മൽ - കായപ്പനച്ചി കനാൽ നിർമാണം ആരംഭിക്കണം; മന്ത്രിക്ക് നിവേദനം നൽകി
Wednesday, February 8, 2023 11:50 PM IST
നാദാപുരം: കുറ്റ്യാടി ജലസേചന പദ്ധതിയിൽപ്പെടുന്ന എടച്ചേരി പഞ്ചായത്തിലെ വേറ്റുമ്മല്‍- കായപ്പനച്ചി ടൈല്‍ എന്‍റ് കനാല്‍ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പട്ട് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.എംഎൽഎ ഇ.കെ.വിജയനും കായപ്പനച്ചി ഒന്നാം വാര്‍ഡ് മെംബര്‍ സി.പി ശ്രീജിത്തും ചേർന്നാണ് നിവേദനം നൽകിയത്.
കനാൽ പ്രവൃത്തി പൂർത്തിയായാൽ കായപ്പനച്ചി വയൽ പ്രദേശങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുകയും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുകയും ചെയ്യും.
നിലവിൽ തൂണേരി പഞ്ചായത്തിലെ വേറ്റുമ്മൽ വരെ കനാലിലൂടെ വെള്ളം എത്തുന്നുണ്ട്. 45 വർഷം മുമ്പാണ് ഈ പദ്ധതിക്ക് വേണ്ടി കനാൽ പോകുന്ന വേറ്റുമ്മലിനും കായപ്പനച്ചിക്കും ഇടയിൽ സ്ഥലം ഏറ്റെടുത്തത്. കനാൽ പ്രവർത്തി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് 2017-ലും പ്രദേശ വാസികൾ നിവേദനം നൽകിയിരുന്നു. ഇതിന്‍റെ വെളിച്ചത്തിൽ ഡിപിആറിന് ഉത്തരവിട്ടെങ്കിലും പിന്നീട് യാതൊരു പ്രവർത്തനവും നടന്നില്ലെന്ന് നാട്ടുകാർ പറയുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും മന്ത്രിക്ക് ഇതു സംബന്ധിച്ച് കർഷക സംഘം നിവേദനം നൽകിയത്.