കാഞ്ഞങ്ങാട്: മലയോരഗ്രാമങ്ങളിലേക്കുള്ള ബസ് നിരക്ക് പുനഃക്രമീകരിച്ചുള്ള തീരുമാനം മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. കൊന്നക്കാട് - കാഞ്ഞങ്ങാട് (പരപ്പ വഴി), കാലിച്ചാനടുക്കം -ഏഴാംമൈല്‍ റൂട്ടുകളിലെ ബസ് യാത്രക്കാണ് ചെലവ് കുത്തനെ കുറയുക.

1974ല്‍ നിര്‍ണയിച്ച ഫെയര്‍‌സ്റ്റേജാണ് മടിക്കൈ സ്വദേശിയായ വിവരാവകാശപ്രവര്‍ത്തകന്‍റെ പരാതിയില്‍ പരിഷ്‌കരിച്ചത്. കാഞ്ഞങ്ങാടിനും മാവുങ്കാലിനും ഇടയില്‍ ഈടാക്കിയിരുന്ന കിഴക്കുംകര സ്റ്റേജ് ഈ പട്ടികയിലും ഇടംപിടിക്കാത്തതോടെ പാറപ്പള്ളി ഭാഗത്തേക്കുള്ള ഓരോ സ്ഥലത്തേക്കും രണ്ടു മുതല്‍ മൂന്നു രൂപ വരെ കുറയും.

വെള്ളരിക്കുണ്ടിനും പരപ്പയ്ക്കും ഇടയില്‍ മങ്കയം സ്റ്റേജ് ഒഴിവാക്കിയതോടെ ഇവിടെയും നിരക്ക് കുറയും. ഏഴാംമൈലിനും കാലിച്ചാനടുക്കത്തിനും ഇടയില്‍ പോര്‍ക്കളം ഒഴിവാക്കുകയും തായന്നൂരും വളാപ്പാടിയും ഒഴിവാക്കി എട്ടുപൊതിപ്പാട് സ്റ്റേജായി നിര്‍ണയിക്കുകയും ചെയ്തു.

ഇതോടെ ഏഴാംമൈല്‍ കാലിച്ചാനടുക്കം യാത്രയ്ക്ക് 23 രൂപയ്ക്ക് പകരം 18 രൂപ നല്‍കിയാല്‍ മതിയാകും. കൊന്നക്കാട്, വെള്ളരിക്കുണ്ട് - കാഞ്ഞങ്ങാട് യാത്രയ്ക്കും അഞ്ചു രൂപ കുറയും.

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും
മലയോരത്തേക്കുള്ള പുതുക്കിയ ബസ് നിരക്ക്

(നിലവില്‍ വാങ്ങുന്ന നിരക്ക് ബ്രാക്കറ്റില്‍)

കാഞ്ഞങ്ങാട് -
കൊന്നക്കാട് റൂട്ട്
കിഴക്കുംകര 10(10), മാവുങ്കാല്‍ 10(13), കോട്ടപ്പാറ 13(15), പാറപ്പള്ളി 15(18), മുട്ടിച്ചരല്‍ 18(20), ഇരിയ 20(23), ഏഴാംമൈല്‍ 23(25), അട്ടേങ്ങാനം 25(28), ഒടയംചാല്‍ 28(30), നായ്ക്കയം 30(33), ഇടത്തോട് 33(35), പരപ്പ 35(38), കനകപ്പള്ളിത്തട്ട്38(40), കല്ലംചിറ 40 (43), മങ്കയം 43(45), വെള്ളരിക്കുണ്ട് 43(48), പാത്തിക്കര 45 (50),പു്നക്കുന്ന് 48 (53), നാട്ടക്കല്ല് 50 (55), മാലോം 53 (58), മാലോത്ത് കസബ എച്ച്എസ്എസ് 55(60), കൊന്നക്കാട് 58(63).

കാഞ്ഞങ്ങാട് -
ഏഴാംമൈല്‍ -
കാലിച്ചാനടുക്കം റൂട്ട്
മുക്കുഴി 25 (30), എണ്ണപ്പാറ 28 (33), എട്ടുപൊതിപ്പാട് 30 (38), കാലിച്ചാനടുക്കം 33 (40)