ടെക്നിക്കൽ അസസറായി തെരഞ്ഞെടുക്കപ്പെട്ടു
Monday, November 28, 2022 11:21 PM IST
ചവറ: ഇന്ത്യയിലെ പരിശോധന ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ നൽകുന്ന ഇന്ത്യാ ഗവൺമെന്‍റിന്‍റെ കീഴിലുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറിയുടെ ടെക്നിക്കൽ അസസറായി ഡോ. ജി അഭിലാഷ് ബാബു തരഞ്ഞെടുക്കപ്പെട്ടു. കൊല്ലം തേവലക്കര അരിനല്ലൂർ കളീലിൽ പുത്തൻവീട്ടിൽ അഭിലാഷ് ബാബു കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ റിസർച്ച് ഓഫീസറാണ്. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ആദ്യ ഉദ്യോഗസ്ഥനാണ്.
ഐഎസ്ഒ 17025 പ്രകാരം ഇന്ത്യയിൽ ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ നൽകുന്ന കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനമാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറി. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറിക്ക് വേണ്ടി ലാബുകൾ സന്ദർശിച്ച് അവരുടെ പരിശോധനാ രീതികൾ മനസിലാക്കി ഉദ്യോഗസ്ഥരെ കൊണ്ട് സ്‌പോട്ട് ടെസ്റ്റ് നടത്തി രേഖകൾ പരിശോധിച്ച് അക്രഡിറ്റേഷൻ നൽകാൻ ശുപാർശ ചെയ്യുന്നവരാണ് ടെക്നിക്കൽ അസസർ. 
ഇതിനായി അഞ്ച് ദിവസത്തെ ട്രെയിനിംഗിൽ പങ്കെടുക്കുകയും പരീക്ഷയിൽ 70 ശതമാനത്തിന് മുകളിൽ മാർക്കോടെ വിജയിക്കുകയും വേണം. ഇങ്ങനെ വിജയിക്കുന്നവർ ചുരുക്കം മാത്രമാണ്. ഭക്ഷ്യ പരിശോധനാ ലാബുകൾക്ക് അംഗീകാരത്തിന് വേണ്ടി നടത്തുന്ന ഈ പരീക്ഷയിൽ വിജയനേട്ടം കൈവരിച്ച ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ആദ്യ ഉദ്യോഗസ്ഥനാണ്. റെയിൽവേ ജീവനക്കാരിയായ ജിഷ ഭാര്യയാണ്. മകൾ രാജലക്ഷ്മി.