രണ്ടു പുതിയ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് തീരുമാനം
Wednesday, February 8, 2023 11:14 PM IST
കൊല്ലം: കേരളത്തിലേക്ക് രണ്ടു പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിന് റെയിൽവേ ബോർഡ് തീരുമാനമെടുത്തതായികൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. എറണാകുളത്തിന് വേളാങ്കണ്ണിയിലേക്കു ആഴ്ചയിൽ ഒരു പ്രാവിശ്യം സ്പെഷൽ ട്രെയിനായി ഓടിക്കൊണ്ടിരിക്കുന്ന എറണാകുളം - വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടുന്നതിനു റെയിൽവേ ബോർഡ് അനുമതി നൽകി.
അതോടൊപ്പം തന്നെ ശബരിമലയും തിരുപ്പതിയുമായി ബന്ധപ്പെടുത്തി ഒരു ട്രെയിൻ സർവീസ് ആരംഭിക്കണം എന്ന ആവശ്യം ബോർഡ് അംഗീകരിക്കുകയുംതിരുപ്പതിയിൽ നിന്നും ചെങ്ങനൂരിലേക്കു ആരംഭിക്കാൻ നിർദേശിച്ച ട്രെയിൻ കൊല്ലത്തേക്ക് നീട്ടാനാനുമതി നൽകിയതായും എം പി അറിയിച്ചു. ഈ രണ്ടു ട്രെയിനുകളും കേരളത്തിലെ യാത്രക്കാർക്കും തീർഥാടകർക്കും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുമെന്നും എം പി അറിയിച്ചു.
എറണാകുളം വേളാങ്കണ്ണി ട്രെയിൻ നിലവിൽ സ്പെഷൽ ട്രെയിൻ ആയി ഓടുന്നുണ്ടെങ്കിലും യാത്രക്കാരുടെയും തീർഥാടകരുടേയുഎണ്ണം ദിനംപ്രതി വർധിച്ചു വരുന്നത് കൊണ്ട് ഈ ട്രെയിൻ സ്ഥിരമാക്കണം എന്നുള്ള ആവശ്യം റെയിൽവേ മന്ത്രാലയത്തിന്‍റെ മുൻപിൽ കൊണ്ട് വന്നതിന്‍റെ അടിസ്ഥാനത്തിൽ ആണ് എറണാകുളത്തു നിന്നും വേളാങ്കണ്ണിക്ക് ആഴ്ചയിൽ രണ്ടു ദിവസം സ്പെഷൽ ട്രെയിനായി ഓടിക്കൊണ്ടിരുന്ന വേളാങ്കണ്ണിട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടുവാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതെന്നും മൂന്ന് മാസങ്ങൾക്കു മുൻപു ബാംഗ്ളൂരിൽ ചേർന്ന ടൈം ടേബിൾ കമ്മിറ്റി റെയിൽവേ ബോർഡിന് ശുപാർശ നല്കിയതാണെന്നും എംപി അറിയിച്ചു. എറണാകുളം വേളാങ്കണ്ണി ട്രെയിനിനു മാതാ എക്സ്പ്രസ് എന്ന് പേര് നൽകണമെന്ന് എം പി ആവശ്യപ്പെട്ടു.
എറണാകുളം വേളാങ്കണ്ണി ട്രെയിൻ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും എറണാകുളത്തും നിന്നും ചൊവാഴ്ച്ചയും വെള്ളിയാച്ചയും വേളാങ്കണ്ണിയിൽ നിന്നും സർവീസ് നടത്തുന്നതാണ്. എറണാകുളത്തു നിന്നും ഉച്ചക്ക് 12.35നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 5.50 നു വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നതാണ്. വേളാങ്കണ്ണിയിൽ നിന്നും 6.30 നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം 12 എറണാകുളത്തു എത്തി ചേരുന്ന തലത്തിൽ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത് നിലവിൽ സ്പെഷൽ ട്രെയിൻ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഈ ട്രെയിൻ നിർത്തുന്നതാണെന്നും എം പി അറിയിച്ചു.
ആഴ്ചയിൽ രണ്ടു ദിവസം തിരുപ്പതിയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് നടത്തുന്ന തിരുപ്പതി കൊല്ലം സ്പെഷൽ ട്രെയിൻ ചൊവാഴ്ചയും വെള്ളിയാച്ചയുമാണ് തിരുപ്പതിയിൽ നിന്നും പുറപ്പെടുന്നത് . ഈ ട്രെയിൻ കൊല്ലത്തു നിന്നും ബുധനാഴ്ചയും ശനിയച്ചയുമാണ് ചെങ്ങന്നൂർ വഴി തിരുപ്പതിക്കുപോകുന്നത് . കൊല്ലത്തു നിന്ന് രാവിലെ 3.20 പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10 തിരുപ്പതിയിൽ എത്തി ചേരും തിരുപ്പതിയിൽ നിന്നും 2.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം 6.20 കൊല്ലത്തു എത്തി ചേരും. മധ്യ തിരുവിതാംകൂറിൽ നിന്നും തിരുപ്പതിയിലേക്കുപോകുന്ന തീർഥാടകർക്കും ആന്ധ്രാ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുപ്പതിയിൽ എത്തി അവിടെ നിന്നും ശബരിമല തീർഥാടനത്തിന് വരുന്ന ഭക്തർക്കും പ്രയോജനം ചെയുന്ന വിധത്തിൽ ആണ് തിരുപ്പതിയെയും ശബരിമലയെയും ബന്ധപെടുത്തികൊണ്ടുള്ള ഈ ട്രെയിൻ ആരംഭിക്കണം എന്നുള്ള നിർദേശം റെയിൽവേ ബോർഡിന്‍റെ മുൻപിൽ വച്ചത്.
ഈ നിർദേശവും കഴിഞ്ഞ മാസം ബാംഗളൂരിൽ ചേർന്ന ടൈം ടേബിൾ കമ്മിറ്റി അംഗീകരിച്ച് റെയിൽവേ ബോർഡിന് ശുപാർശ നൽകുകയായിരുന്നു. ഇതോടെ മാവേലിക്കര മണ്ഡലത്തിലൂടെ രണ്ടു പുതിയ ട്രെയിനുകൾ ആരംഭിക്കുന്നത് വലിയ നേട്ടമായി മാറുകയാണ്. യാത്രക്കാരുടെയും തീർഥാടകരുടെയും നിരന്തരമായ ആവശ്യവും സ്ഥലത്തെ എം പി എന്ന നിലയിൽ കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ ഓടിക്കുന്നതിനു ഉള്ള നിരന്തരമായ പരിശ്രമവും സമ്മർദത്തിന്‍റേയും കൂടെഫലമായിട്ടാണ് രണ്ടു പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്.
തിരുപ്പതി കൊല്ലം പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും എന്നും എം പി അറിയിച്ചു നിർദിഷ്ട തിരുപ്പതി ട്രെയിനിന് പമ്പ എക്സ്പ്രസ് എന്ന് പേര് നിർദേശിച്ചതായി എം പി പറഞ്ഞു.
തിരുവന്തപുരത്തു നിന്നും പാലക്കാടു വഴി മധുരയിലേക്ക് പോകുന്ന അമൃത എക്സ്പ്രസ് രമേശ്വരാത്തേക്കും തിരുന്നൽവേലിയിൽ നിന്നും നിന്നും പാലക്കാടു വരെ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും പുനലൂർ ഗുരുവായൂർ ട്രെയിൻ സർവീസ് മധുരയിലേക്കും നീട്ടുവാനും റെയിൽവേ ബോർഡ് അനുമതി നല്കിയതായി എം പി അറിയിച്ചു.
കന്യാകുമാരിയിൽ നിന്നും പുണെ വരെ ഓടിക്കൊണ്ടിരിക്കുന്ന ജയന്തി ജനത എക്സ്പ്രസ് മുംബൈ സി എ സ് ടി വരെ നീട്ടണം എന്നുള്ള ആവശ്യം തല്ക്കാലം പരിഗണിക്കാൻ നിർവാഹം ഇല്ലെന്നു റെയിൽവേ ബോർഡ് അറിയിച്ചു. ദിബ്രുഗഡ് കന്യകുമാരി എക്സ്പ്രസ് ആഴ്ചയിൽ ഒന്ന് എന്നുള്ളതിൽ നിന്നും ആഴ്ചയിൽ നാലു ദിവസം ആകാൻ ഉള്ള ആവശ്യം അംഗീകരിച്ചു. മെയ് ഏഴു മുതൽ ആഴ്ചയിൽ നാലു ദിവസം സർവീസ് നടത്തും. ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിനും ഹാപ്പ ഭവൻ നഗർ എക്സ്പ്രസ് ട്രെയിനിനും സ്റ്റോപ്പുകൾ അനുവദിക്കുന്നതു റെയിൽവേ ബോർഡിന്‍റെ പരിഗണനയിൽ ആന്നെനും എം പി അറിയിച്ചു
കേരളത്തിൽ എല്ലാ ഉത്സവകാലത്തും അവധി സമയങ്ങളിലും ഡൽഹി ബാംഗ്ളൂർ സെക്കന്ദരാബാദ് മുബൈ ചെന്നൈയിൽ നഗരങ്ങളിൽ നിന്നും സ്പെഷൽ ട്രെയിനുകൾ ആരംഭിക്കുവാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് അറിയിച്ചു .