ചിറ്റാറിലെ മത്തായിയുടെ കുടുംബത്തിനു വീടായി
Monday, April 15, 2024 11:52 PM IST
പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കേ മരിച്ച ചിറ്റാർ കുടപ്പന സ്വദേശി പി.പി. മത്തായിയുടെ കുടുംബത്തിന് ഇനി സ്വന്തം കൂരയ്ക്കു കീഴിൽ അന്തിയുറങ്ങാം.

രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ഭാര്യയും മാതാവും സഹോദരിയും അടങ്ങുന്ന കുടുംബത്തെ അനാഥമാക്കി 2020 ജൂലൈ 28 നാണ് മത്തായി മരിച്ചത്. വനത്തിലെ കാമറ നശിപ്പിച്ചുവെന്ന പേരിൽ വനപാലകർ അനധികൃതമായ കസ്റ്റഡിയിലെടുത്ത മത്തായിയെ (പൊന്നു) പിന്നീട് കുടുംബവീടിനു സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മികച്ച കർഷകനും സംരംഭകനുമായിരുന്നു മത്തായി. മത്തായിയെ അനധികൃതമായാണ് കസ്റ്റഡിയിലെടുത്തതെന്നു വ്യക്തമായതോടെ ഏറെനാൾ നീണ്ട സമരം വനംവകുപ്പിനെതിരായി നടന്നു. കേസ് നിലവിൽ സിബിഐ അന്വേഷണത്തിലാണ്.

മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നിർദേശപ്രകാരം തുന്പമൺ ഭദ്രാസനത്തിന്‍റെ ചുമതലയിലാണ് ഭവനനിർമാണം ഏറ്റെടുത്തത്. മത്തായി മരിച്ച് 1000 ദിവസം പിന്നിട്ട 2023 ജൂൺ പത്തിന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത തറക്കല്ലിട്ടു.

വിക്ടർ ടി. തോമസ് ചെയർമാനായ സെന്‍റർ ട്രാവൻകൂർ ഡവലപ്മെന്‍റ് കൗൺസിലും ഭവനനിർമാണത്തിനു നേതൃത്വപരമായ പങ്കുവഹിച്ചു. ഫാ. ടൈറ്റസ് ജോർജ് ജനറൽ സെക്രട്ടറിയും വിക്ടർ ടി. തോമസ് കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചാണ് നിർമാണം മുന്നോട്ടു പോയത്. മത്തായിയുടെ സഹോദരൻ സൗജന്യമായി നൽകിയ സ്ഥലവും തൊട്ടടുത്ത സ്ഥലവും വാങ്ങിയാണ് ഭവനനിർമാണം നടത്തിയത്.

1200 ചതുരശ്ര അടിയുള്ള രണ്ടുനില വീടാണ് നിർമിച്ച ഇന്നലെ കൂദാശ ചെയ്തത്.
കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത എന്നിവർ ഭവന കൂദാശയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.

ബസലേൽ റമ്പാൻ, മുൻ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്, ഫാ. സാം പി. ജോർജ് തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. സെന്‍റർ ട്രാവൻകൂർ വികസന കൗൺസിലിന്‍റെ നേതൃത്വത്തിൽ തുടർന്ന് പി.പി. മത്തായി അനുസ്മരണവും താക്കോൽദാ‌നവും നടന്നു.