കോന്നി: റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിന് ഇത് അഭിമാന നിമിഷം. ഹെഡ്മാസ്റ്റർ പദവിയിൽ നിന്ന് ഇന്നലെ വിരമിച്ച പ്രധാന അധ്യാപകൻ ശ്രീകുമാർ സർ അതേ പദവി പ്രിയ സഹോദരന് കൈമാറിയാണ് പടിയിറങ്ങിയത്. അറിവിന്‍റെ ദീപം കൊളുത്തി അനേകം കുട്ടികളുടെയും അധ്യാപകരുടെയും മനസിൽ വെളിച്ചമായി, കാലങ്ങളായി നിലകൊണ്ട അധ്യാപകനാണ് ഇദ്ദേഹം.

ഒപ്പം ജോലി ചെയ്യാനും തുടർന്ന് അതേ പദവി സഹോദരന് കൈ മാറാനും ലഭിച്ച ഭാഗ്യനിമിഷങ്ങളുടെ ആഹ്ലാദത്തിലുമാണ് ശ്രീകുമാർ സ്കൂൾ പടവുകൾ ഇറങ്ങിയത്. ജ്യേഷ്ഠനിൽ നിന്നും അധികാരം ഏറ്റെടുക്കുന്ന നിമിഷങ്ങൾ സഹോദരൻ സുരേഷിനും ധന്യ നിമിഷങ്ങളായി. കഴിഞ്ഞ ഏറെ വർഷങ്ങളായി ഒന്നിച്ച് ഒരേ വിദ്യാലത്തിന്‍റെ ഉയർച്ചയ്ക്കായി ഒപ്പം നിന്നവരിൽ ഒരാൾ ഒദ്യോഗിക പദവി വിട്ടൊഴിഞ്ഞെങ്കിലും ഇനിയുള്ള ദിനങ്ങളിലും വിദ്യാലയത്തിന്‍റെ നല്ല ഭാവിക്കായി ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പും നൽകിയാണ് ഓദ്യോഗിക പദവികൾ വിട്ടൊഴിഞ്ഞത്.

നല്ലൊരു ദിനത്തിലെ അവസാന പാഠം കുറിച്ചുകൊണ്ട്, അതേ സ്ഥാനത്തേക്ക് ആത്മസ്നേഹത്തോടെ കൈപിടിച്ചു കയറ്റുന്നത് പ്രീയപ്പെട്ട അനുജന് തന്നേക്കാൾ മികവോടെ വിദ്യാലയം മുന്നോട്ട് കൊണ്ടുപോകാനകട്ടേയെന്നും ശ്രീകുമാർ ആശംസിച്ചു.സ്‌കൂളിന്‍റെ ഉജ്ജ്വലതക്കും പെരുമയ്ക്കും ഈ സഹോദരങ്ങളുടെ സംഭാവന വിസ്മരിക്കാനാകാത്തതാണെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു.